+919074525205

Contact Us: We value your thoughts and ideas. Reach out to us through our ‘Contact Us’ page. Whether you have a query, suggestion, or just want to share your thoughts about our web magazine, we’re all ears. Your feedback helps us grow and deliver content that caters to your interests. Connect with us today!

പഹൽഗാമും ഹിന്ദുത്വ ആക്രമണങ്ങളും

രാജ്യത്തെ ആകെ നടുക്കിക്കൊണ്ട് കഴിഞ്ഞ ഏപ്രിൽ 22ന് കാശ്മീരിലെ പഹൽ ഗാമിലുണ്ടായ ഭീകരാക്രമണത്തിൽ 26 നിരപരാധികൾ കൊല്ലപ്പെടുകയുണ്ടായി.ഓപ്പറേഷൻ സിന്ദൂരിലൂടെ രാജ്യം തീവ്രവാദികൾക്കും സ്പോൺസർമാരായ പാക്കിസ്ഥാനും ശക്തമായ മറുപടി നൽകിയെങ്കിലും രാജ്യം ആ ഞെട്ടിക്കുന്ന ഭീകരാക്രമണത്തിന്റെ മുറിവിൽ നിന്ന് ഇപ്പോഴും മുക്തമായിട്ടില്ല.കേന്ദ്രസർക്കാരും പ്രതിപക്ഷവും രാജ്യത്തെ ജനങ്ങളുമെല്ലാം ഒറ്റക്കെട്ടയാണ് ഭീകരതക്കും രാജ്യത്തിന്റെ അഖണ്ഡതക്കെതിരായ കടന്നുകയറ്റത്തിനുമെതിരെ നിലകൊണ്ടത്. എന്നാൽ അതിനിടയിലും ഭിന്നിപ്പിന്റെയും വിദ്വേഷത്തിന്റെയും വക്താക്കളായ സംഘ്പരിവാർ ശക്തികൾ ഈ ഭീകരാക്രമത്തെയും വർഗീയ മുതലെടുപ്പിനുള്ള അവസരമായി വിനിയോഗിക്കുന്നതിനും രാജ്യം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരമൊരു കലുഷിതവും സങ്കടകരവുമായ സാഹചര്യത്തിലും അപര വിദ്വേഷത്തിന്റെ പാത സ്വീകരിക്കുന്ന സംഘ്പരിവാർ രാജ്യത്തിന്റെ ദേശീയതക്കും മനോഹരമായ മതേതര പൈതൃകങ്ങൾക്കും തങ്ങളൊരു ഭാരമാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ്.

 കാശ്മീരിലെ ‘മിനി സ്വീറ്റ്സർലൻഡ്’ എന്നറിയപ്പെടുന്ന പഹൽഗാമിൽ വിനോദസഞ്ചാരത്തിനെത്തിയ സ്വദേശികളും വിദേശികളുമായ 26 നിരപരാധികളെയാണ് പാക്കിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകരസംഘടന ലക്ഷ്കർ ത്വയ്ബയുമായി ബന്ധമുള്ള ‘റെസിസ്റ്റൻസ് ഫ്രണ്ട്’ എന്ന തീവ്രവാദി സംഘം നിഷ്കരുണം വെടിവെച്ച് കൊന്നത്. കലിമ ചൊല്ലാൻ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു അക്രമികൾ വെടിയുതിർത്തത്.ഇതൊരു പക്ഷേ മനപ്പൂർവം ഹിന്ദു മുസ്ലിം ഭിന്നിപ്പ് സൃഷ്ടിക്കാനുള്ള ശ്രമമാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. ഏതായാലും അത്തരം കുതന്ത്രങ്ങളെയെല്ലാം പൊളിക്കുന്ന സംഭവങ്ങളാണ് ഭീകരാക്രമം നടന്ന സമയം മുതൽ കാശ്മീരിലും രാജ്യത്തും നടന്നത്.നിരപരാധികളെ കൊല്ലുന്ന തീവ്രവാദികൾക്കെതിരെ നിലകൊണ്ടവരിൽ മുൻപന്തിയിൽ കാശ്മീരികൾ തന്നെയായിരുന്നു.തീവ്രവാദികളിൽ നിന്നും ഇരകളെ രക്ഷിക്കുന്നതിനിടെ ഒരു കാശ്മീർ സ്വദേശിക്ക് വെടിയേറ്റ് ജീവൻ നഷ്ടപ്പെടുക പോലുമുണ്ടായി.തുടർന്ന് തദ്ദേശീയരായ കാശ്മീരികളാണ് ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടവരെ തങ്ങളുടെ വീടുകളടക്കമുള്ള സുരക്ഷിത കേന്ദ്രങ്ങളിൽ അഭയം നൽകിയത്.കൊല്ലപ്പെട്ടവരുടെ വിധവകളടക്കമുള്ള രക്ഷപ്പെട്ടവർ കശ്മീരികളെ തങ്ങളുടെ സഹോദരങ്ങൾ എന്നാണ് പിന്നീട് വിശേഷിപ്പിച്ചത്.

ഇന്ത്യ സഖ്യമടക്കമുള്ള പ്രതിപക്ഷ മുന്നണികൾ ആക്രമണം നടന്ന ഉടനെ ഭീകരതക്കെതിരായ പോരാട്ടങ്ങൾക്ക് സർക്കാറിന് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയുണ്ടായി.രാജ്യമൊട്ടാകെ മത ജാതിഭേദമന്യേ ഭീകരതക്കെതിരെ പ്രതിഷേധവുമായി ജനങ്ങൾ തെരുവിലിറങ്ങി.കൊല്ലപ്പെട്ടവർക്ക് വേണ്ടിയുള്ള അനുശോചന യോഗങ്ങളും ഐക്യദാർഢ്യം സംഗമങ്ങളുമെല്ലാം നടന്നു. ഭീകരതക്കെതിരെ നൂറ്റിനാൽപത് കോടി ജനങ്ങൾ ഒറ്റക്കെട്ടാണെന്ന സന്ദേശം ഇന്ത്യ ലോകത്തിന് സമ്മാനിച്ചു.

വിഷം ചീറ്റിയ വിദ്വേഷങ്ങൾ

 ഭീകരാക്രമണത്തെ ഹിന്ദു മുസ്ലിം ആക്രമമായി ചിത്രീകരിക്കാനാണ് തുടക്കം മുതലേ സംഘ്പരിവാർ കേന്ദ്രങ്ങൾ ശ്രമിച്ചത്.ഇതിന്റെ ഭാഗമായി വ്യാപകമായ വിദ്വേഷ പ്രചാരണങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മുസ്ലിംകൾക്കെതിരെ നടന്നത്.സോഷ്യൽ മീഡിയയിലെ സംഘ്പരിവാർ ഹാൻഡിലുകൾ മുസ്ലീം വെറുപ്പുൽപാദന ഫാക്ടറികളായി മാറി.രാജ്യത്തിന്റെ പല ഭാഗങ്ങളിലും വിദ്യാർത്ഥികളടക്കമുള്ള കാശ്മീരികൾക്കെതിരെ സംഘടിതമായ ആക്രമണങ്ങൾ അരങ്ങേറി.മുസ്ലിംകളും കാശ്മീരികളും പാക്കിസ്ഥാനോട് കൂറ് പുലർത്തുന്നവരാണെന്നും അവരെ രാജ്യത്തുനിന്ന് പുറത്താക്കണമെന്നും സംഘ് നേതാക്കൾ വിഷം ചീറ്റലുകളുടെ ആകെത്തുക. ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ചുള്ള സൈനിക നടപടികൾ രാജ്യത്തിന് വിശദീകരിച്ചുകൊണ്ട് വാർത്താസമ്മേളനം നടത്തിയ കേണൽ സോഫിയ ഖുറേഷിക്കെതിരെ നടന്ന വിദ്വേഷ പ്രചാരണങ്ങൾ മാത്രം മതി വർഗീയ വെറികളുടെ ആഴം മനസ്സിലാക്കാൻ. മധ്യപ്രദേശ് മന്ത്രി അമിത് മിശ്ര ‘തീവ്രവാദികളുടെ സഹോദരി’ എന്നാണ് ഇന്ത്യയുടെ അഭിമാനമായി മാറിയ ആ സൈനിക ഉദ്യോഗസ്ഥയെ വിശേഷിപ്പിച്ചത്.ഇതിലൂടെ മുസ്ലിംളെല്ലാം ഭീകരവാദികളാണ് എന്നാണ് വിദ്വേഷ മന്ത്രി പറഞ്ഞുവെക്കുന്നത്.അതുപോലെ കാശ്മീരികളെയും മുസ്ലിംകളെയും കുറ്റപ്പെടുത്തരുതെന്നും ഞങ്ങൾ നീതി മാത്രമാണ് ആവശ്യപ്പെടുന്നതെന്നും പറഞ്ഞ ആക്രമണത്തിൽ കൊല്ലപ്പെട്ട കർണാടകയിലെ നേവി ഉദ്യോഗസ്ഥന്റെ വിധവ ഹിമാൻഷി നാർവലിനെതിരെയും രൂക്ഷമായ സൈബർ ആക്രമണമുണ്ടായി.ഒടുവിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തൽ ഔദ്യോഗികമായി പ്രഖ്യാപിച്ച വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും സംഘ്പരിവാർ ആക്രമണങ്ങളിൽ നിന്ന് മുക്തനായില്ല.

വിദ്വേഷം; മതേതര കൂട്ടായ്മകളാണ് പ്രതിരോധം 

മുസ്ലിം വിരുദ്ധത സംഘപരിവാറിന്റെ ആശയങ്ങളുടെ അടിസ്ഥാനമാണ്.ഡോ. ഹെഡ്ഗെവാറും സവർക്കറുമെല്ലാം രാജ്യത്തിന്റെ ഒന്നാമത്തെ ശത്രുക്കളായി മുസ്ലിംകളെയാണ് അവർക്ക് പരിചയപ്പെടുത്തിക്കൊടുത്തത്.മുസ്ലിംകളെ അന്യവൽക്കരിക്കുന്നതിലൂടെ ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളുടെ വോട്ട് ബാങ്ക് ആണ് സംഘ്പരിവാർ ലക്ഷ്യമിടുന്നത്.ബ്രിട്ടീഷുകാർ പയറ്റിയ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന അതേ നയം തന്നെ.ഇതിന് സ്നേഹത്തിലൂടെയും ഐക്യത്തിലൂടെയുമാണ് രാജ്യത്തെ ജനങ്ങൾ മറുപടി നൽകേണ്ടത്. കാശ്മീരികൾ പ്രകടിപ്പിച്ച സ്നേഹവും സാഹോദര്യവും രാജ്യമടനീളം മാതൃകയാക്കണം.2014 ന് ശേഷം രാജ്യത്തിന്റെ പൊതുമനസ് കുറെയൊക്കെ വർഗീയ വൽക്കരിക്കപ്പെടുകയും ഭരണഘടനാ സ്ഥാപനങ്ങളടക്കം കാവിവൽക്കരണത്തിനിരയാവുകയും ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോഴും രാജ്യത്തെ ഭൂരിപക്ഷവും ജനാധിപത്യ മതേതര മൂല്യങ്ങൾക്ക് വില കൽപ്പിക്കുന്നവരാണ് എന്നതാണ് വാസ്തവം. ഇത് തിരിച്ചറിഞ്ഞുകൊണ്ട് രാജ്യത്തെ മതേതര കക്ഷികളെല്ലാം ഹിന്ദുത്വ ഫാസിസമെന്ന പൊതു ശത്രുവിനെതിരെ ഒന്നിച്ച് അണിനിരക്കണം.ബി ജെപിയെ ആദർശപരമായി തന്നെ നേരിടുന്നതിന് പ്രതിപക്ഷം മുഖ്യസ്ഥാനം നൽകണം.തീവ്ര ഹിന്ദുത്വത്തിന് മൃദു ഹിന്ദുത്വം പ്രതിരോധരീതിയല്ലെന്ന തിരിച്ചറിവ് പ്രഥമമായി ഉണ്ടാകേണ്ടതുണ്ട്. കോൺഗ്രസടക്കമുള്ള പാർട്ടികൾ ആശയപ്രതിബദ്ധതയും പ്രാസ്ഥാനിക കൂറുമുള്ളവരെ നേതൃസ്ഥാനങ്ങളിൽ അവരോധിക്കുകയും അണികൾക്ക് കൃത്യവും നിഷ്ഠവുമായ ആദർശ ബോധം നൽകുകയും വേണം. ആർഎസ്എസ് പോലുള്ള ഹിന്ദുത്വ സംഘടനകള്‍ തങ്ങളുടെ ആശയപ്രചരണത്തിന് ഉപയോഗിക്കുന്ന വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങൾക്ക് മതേതര ചേരിയിൽ നിന്നുള്ള ശക്തമായ ബദലുകൾ ഉയർന്നു വരണം.ഓരോ നാടുകളിലും കക്ഷിരാഷ്ട്രീയങ്ങൾക്കതീതമായ മതേതര സ്വഭാവമുള്ള സാമൂഹിക കൂട്ടായ്മകളും സംഘടനകളും രൂപീകരിക്കപ്പെടണം.ഇങ്ങനെ നിശ്ചയദാർഢ്യവും കൃത്യമായ ആസൂത്രണങ്ങളും ഒത്തുചേർന്ന ബഹുമുഖ പദ്ധതികളിലൂടെയും ചാക്രികമായ പ്രവർത്തനങ്ങളിലൂടെയും മാത്രമേ രാജ്യത്തെ അപകടകരമായ രീതിയിൽ ഗ്രസിച്ചുകൊണ്ടിരിക്കുന്ന വർഗീയ വിദ്വേഷങ്ങളിൽ നിന്ന് നമുക്ക് മോചനം നേടാൻ സാധിക്കുകയുള്ളൂ.

ഹാഫിള് അമീൻ നിഷാൽ വെള്ളേരി
Student at  |  + posts
Share this article
Shareable URL
Prev Post

സ്പെയിനിന്റെ ഇതിഹാസം; അബ്ദുറഹ്മാൻ ദാഖിലി

Next Post

ഹുദൈബിയ്യ സന്ധി; ചരിത്രവും പാഠവും

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Read next