| Ismaeel Kilirani |
വിശ്വാസി ഹൃദയങ്ങളിലെ ഉന്നത സ്ഥാനീയനായ പ്രവാചകനെകുറിച്ചുള്ള അപധാനങ്ങള്‍ക്ക് സഹസ്രാബ്ദങ്ങളുടെ പഴക്കവും പാരമ്പര്യവുമുണ്ട്. നൂറ്റാണ്ടകള്‍ പിന്നിട്ട ഇത്തരം കാവ്യ ആവിഷ്‌ക്കാരങ്ങള്‍ ആധുനിക കാലത്തും നിർഭാതം തുടരുന്നു. ദേശഭാഷ ഭേഹമന്യേ അനുസ്രുതമായി പ്രവഹിക്കുന്ന ഇത്തരം കാവ്യധാരകള്‍ പ്രവാചക ജീവിതത്തിലെ വിശ്വാസ ദാര്‍
ഢ്യത്തിന്റെയും മാനവീക മൂല്യങ്ങളുടേയും നഖ ചിത്രം ലോകത്തിന്റെ മുമ്പില്‍ വരച്ചുകാട്ടുന്നു. കേവലം കാവ്യാവിഷ്‌ക്കാരങ്ങള്‍ക്കപ്പുറം അര്‍ത്ത ഗര്‍ഭമായ ചിന്താ ദര്‍മ്മങ്ങള്‍ സമ്മാനിക്കുന്ന ഇത്തരം കാവ്യാവിഷ്‌കാരങ്ങള്‍ വിശ്വാസി ജനങ്ങളെ ഉള്‍പുളകം കൊള്ളിക്കുമെന്നതില്‍ പാക്ഷാന്തരമില്ലാ.
ആവിര്‍ഭാവം
ഇരുളടഞ്ഞ ഹൃദയത്തിലേക്ക് വെളിച്ചം കൊണ്ടുവന്ന ചോദിസാണ് വിശ്വാസിയെ സമ്പന്ധിച്ചടുത്തോളം പ്രവാചകന്‍. മക്കയിലെ പീഢന പര്‍വങ്ങളേറ്റ് തളര്‍ന്ന പ്രവാചകന്‍ (സ) പാലായനാന്തരം മദീനയിലെത്തിയപ്പോള്‍ അവിടുത്തെക്കാര്‍ ആനന്ദഹര്‍ഷത്തോടെ വരവേറ്റത് ‘ത്വലഅല്‍ ബദറു’ എന്ന തുടങ്ങുന്ന ഞങ്ങളില്‍ പൂര്‍ണ്ണ ചന്ദ്രന്‍ ഉദിച്ചുവെന്ന അര്‍ത്തമാക്കുന്ന ആ പദാന ശീതങ്ങളേടയായിരുന്നു. പ്രവാചക പ്രകീര്‍ത്തന കാവ്യ രചനക്ക് തുടക്കം കുറിച്ചത് ഹസ്സാനുബ്‌നു സാബിത്ത (റ) ആയിരുന്നു. അദ്ദേഹത്തിന് പ്രവാചന്‍ (സ) പള്ളിയില്‍ പ്രത്യേകം മിമ്പര്‍ നിര്‍മ്മിച്ച് നല്‍കുകയും പ്രത്യേകം പ്രാര്‍ത്തിക്കുന്നതുമായി ചരിത്രം രേഖപ്പെടത്തുന്നു. നബി (സ) തങ്ങളെ പ്രകീര്‍ത്തിച്ച കവിത പാടി നബി (സ) തങ്ങളില്‍ നിന്നും പുതപ്പ് സമ്മാനമായി നേടിയ കഅ്ബ് (റ) ആണ് ഈ രംഗത്ത് മറ്റൊരു പ്രാതാന്യ സ്വഹാബി വര്യന്‍. പ്രവാചകാനുചരമാരാല്‍ തുടക്കം കുറിക്കപ്പെട്ട ഇത്തരം അവതാനങ്ങള്‍ പിന്നീട് വന്ന താബിഉകളും താബിഉതാബിഉകളും നെഞ്ചേറ്റിയതോടെ പ്രവാചകപദാനങ്ങള്‍ക്ക് പുതയ മാനം കൈവരുകയായിരുന്നു.
വികാസപരിണാമങ്ങള്‍
പ്രവാചക കാലഘട്ടത്തിലെ അവതാന ഗീതങ്ങളില്‍ ഭൂരിഭാഗത്തിലും പ്രവാചകര്‍ക്കെതിരേയുള്ള ആരോപണങ്ങള്‍ക്കുള്ള മറുപടികളും തിരുനബിയുടെ അനുഭമ വ്യക്തിത്വവുമായിരുന്നു വിശയീഭവിച്ചിരുന്നത്. എന്നാല്‍ പില്‍ക്കാല രചനകളില്‍ പ്രവാചക സ്്‌നേഹികളുടെ ഹൃദയ വിലാഭങ്ങളും മദീനയിലേക്കുള്ള യാത്രയുടെ ദൃശ്യാവിഷ്‌ക്കാരങ്ങളും നിറഞ്ഞു നിന്നു. പ്രവാചക സ്‌നേഹികളുടെ ഹൃദയ ഭാഷകളാണ് പലപ്പോഴും ഇത്തരം കാവ്യങ്ങള്‍ക്ക് ഇതിവൃത്തമാകാറുള്ളത്. കേവലം സംസാര ഭാഷകള്‍ക്കപ്പുറത്തുള്ള ഈ സ്‌നേഹ ഭാഷയുടെ അന്തരാര്‍ത്തങ്ങള്‍ മനസ്സിലാക്കാതെ ആശിഖുകളെ വിമര്‍ഷിക്കുന്നവര്‍ യാഥാര്‍ത്യത്തില്‍ അറിവില്ലായിമയുടെ അന്തരഫലങ്ങളാണ്. ഇത്തരം കാവ്യ ധാരകളും സൂഫിസം ലോകത്തിന് സമ്മാനിച്ച് സ്‌നേഹ ധാരകളുമാണ് ആശയ സമഗ്രതകപ്പുറത്തുമുള്ള ഇസ്്‌ലാമിന്റെ ദിവ്യ സൗന്ദര്യം ലോകത്തിന് മുമ്പില്‍ വരച്ചുകാട്ടിയത്.
പ്രസിദ്ധ പ്രവാചക പ്രകീര്‍ത്തന കാവ്യങ്ങള്‍
ഖസീദത്തുല്‍ ബുര്‍ദ
ഈജിപ്ത്തില്‍ 1295 നൂറ്റാïില്‍ ജീവിച്ചിരുന്ന കവി ശ്രേഷ്ടരായ ഇമാം ബൂസൂരി (റ) കാവ്യമാണിത്. ലോക പ്രശസ്തമായി നിലനില്‍ക്കുന്ന ബുര്‍ദ ആത്മീയോത്കര്‍ശത്തിന്റെ അനുസൃതമായ അത്ഭുത പ്രവാഹമായ ബുര്‍ദ ദേശ ഭാഷകള്‍ക്കതീതമായ അതുഗായക ഹൃദായന്തരങ്ങളില്‍ തിരു സ്‌നേഹത്തിന്റെ അലയൊലികളില്‍ മുഴക്കുമെന്നതില്‍ സന്ദേഹമില്ല. ഒരു പുരുഷ ആയുസ്സു മുഴവന്‍ പ്രപഞ്ചത്തിന് തന്നെ വിളക്കായി ജ്വലിച്ച ആസാമാന്യ വ്യക്തിത്ത്വത്തെ അനുഗ്രഹീത കാവ്യ വരികളിലൂടെ ആവിഷ്‌കരിക്കുകയമാണ് ഇമാം. ശരീരത്തിന് പക്ഷാഗാതം പിടിപ്പെട്ട് തളര്‍ന്ന്‌പ്പോഴാണ് ഇത്തരത്തിലുള്ള കാവ്യ രചനക്ക് അദ്ദേഹം മുതിരുന്നത്. ഇതിനിടയില്‍ അവസാനത്തെ വരിയെഴുതാന്‍ കഴിയാത്തതിനാല്‍ ആവരി പൂര്‍ത്തീകരിച്ചത് റസൂല്‍ സ്വപനത്തില്‍ വന്നുകൊïായിരുന്നു. പ്രവാചകന്റെ തലോടലേറ്റ അദ്ദേഹത്തിന്റ പൂര്‍ണ്ണമായി ശമിക്കുകയും ചെയ്തു.
അല്ലഫല്‍ അലിഫ്
നബി കീര്‍ത്തനത്തിന്റെ ഒരു ഇന്ത്യന്‍ പതിപ്പാണ് ഹിജറ 1153 തമിഴ്‌നാട്ടിലെ കായല്‍ പട്ടണത്തില്‍ ജനിച്ച ഉമര്‍ വലിയുല്ല എന്ന ശൈഖ് ഉമര്‍ വലിയുല്ലാഹില്‍ ഖാഹിരിയുടെ അല്ലഫല്‍ അലിഫ് പ്രസിദ്ധ പണ്ഡിതനും കര്‍മ്മശാസ്ത്രവിശാരദനും സൂഫിവര്യനുമായിരുന്ന അറബി ഭാഷയിലെ അക്ഷരങ്ങളുടെയും പദങ്ങളുടെയും സുഖസമ്മേളനം വഴി മനോഹരവും അര്‍ത്ഥ സമ്പുഷ്ടമായ 31 വരികളാണ് ഇതിലുള്ളത്. ആകാരവടിവും ഓരോവരികളും അഗാധമായ ചിന്തകള്‍ക്കും അര്‍ത്ഥ ഗര്‍ദമായ ആന്തരിക അര്‍ത്ഥ തലങ്ങളും ഉള്‍ക്കൊള്ളുന്നതാണ്. നിരവധി കേരളീയ പണ്ഡിതര്‍ ഇതിന് വ്യാഖ്യാനം ഏഴുതിയിട്ടുï്.
ഖസീദത്തുല്‍ വിത്‌രിയ്യ
ബുര്‍ദപോലെ ലോക പ്രശസ്തമായ മറ്റൊരു പ്രവാചക പ്രകീര്‍ത്തന കാവ്യമാണ് ഖസീദത്തുല് വിത് രിയ്യ. മുഹമ്മദ് ബ്‌നു അബീ ബക്കര്‍ റഷീദുല്‍ ബഗ്ദാദിയാണ് ഇതിന്റെ രചൈതാവ്. അറബി അക്ഷരമാലയിലെ 28 അക്ഷരങ്ങളിലും ആരംഭിച്ച് അതേ അക്ഷരത്തില്‍ തന്നെ അവസാനിക്കുന്ന അത്യപൂര്‍വായ കാവ്യശൈലിയിലാണ് വരികള്‍ ക്രോഡീകരിക്കപ്പെട്ടിട്ടുള്ളത്. ഇങ്ങിനെ ഓരോ അക്ഷരത്തിനും 21 ബൈത്തുകളോടെ ആകെ 581 വരികളാണ് ഇതിലുള്ളത്.
അല്‍ മജ്മൂഅത്തില്‍ നബ്ഹാനിയ്യ
ലോക പ്രശസ്ത സുന്നി പണ്ഡിതനും കാവ്യരചയിതാവുമായ യൂസുഫുന്നബ്ഹാനിയാണ് ഇതിന്റെ രചയിതാവ്. കൃതിയുടെ ഒന്നാം ഭാഗം മറാസി(അനുശോധന കാവ്യം)വും രïാം ഭാഗംമദഹു(സുതുതി ഗീതവമാണ്. കഅ്ബ് (റ) വിന്റെ ബനാത്ത് സൂആയിലേക്കും മറ്റും അറബി പ്രവാചക പ്രകീര്‍ത്തന കാവ്യങ്ങളോടും അനുഗരണനങ്ങളുï്
പ്രവാചക പ്രകീര്‍ത്തനങ്ങളുടെ പട്ടിക ഇവിടെ അവസാനിക്കുന്നില്ല താബിഉകളും താബിഉത്താബികളും ഈ രംഗത്ത് കൈമുദ്ര പതിപ്പിച്ചവരാണ്. ഇമാം അബൂ ഹനീഫയുടെ ഖസീദത്തുല്‍ നുഅ്മാനിയും തുടങ്ങി ഈ പട്ടിക അനന്തരമായി നീളുന്നു.
ഇന്ത്യയും കേരളവും
പ്രവാചക പ്രകീര്‍ത്തനത്തില്‍ കാവ്യത്തിന് വലിയ സ്ഥാനമാണ് ഇന്ത്യക്കും കേരളത്തിനുമുള്ളത്. പ്രവാചക ശീതങ്ങള്‍ക്കും ജന്മദിനാഘോഷങ്ങളും സംസ്‌കാരമായി നെഞ്ചേറ്റിയവരാണ് ഉത്തരേന്ത്യന്‍ മുസ്്‌ലിം ജനത. അറബിക്ക് പുറമെ ഉറുദു, പഞ്ചാബി, തമിഴ് ബങ്കാളി തുടങ്ങിയ ഭാഷകളിലുള്ള നബി ശീതങ്ങള്‍ വളരെയധിക്കും പ്രയരു പ്രചാപം സന്ധിച്ചതാണ്. ഭാവന സമ്പന്നമായ പേര്‍ഷ്യന്‍ ഭാഷയിലെ നബി ഗീതങ്ങളുടെ ചുവട് പിട്ച്ചാണ് ഉറുദു രചനകളില്‍ ഭാവനാത്മക പ്രകീര്‍ത്തന ശൈലികള്‍ കടുന്നുവന്നിട്ടുള്ളതെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുï്. അല്ലാമാ ഇഖ്ബാലും ഇമാം റാസാഖാന്‍ ബറോല്‍വി (റ) മാണ് ഈ രംഗത്തെ പ്രസിദ്ധമായ രï് പേര്‍.
അറബി-അറബ്യേധര കാവ്യരചനകളില്‍ അനിഷേധ്യമാം സാന്നിദ്ധ്യമാണ് കേരളത്തിനുള്ളത്. ഗദ്യ പദ്യ സംമിശ്രമായ മഖ്ദൂമിന്റെ മഖൂസ് മൗലിദും ഉമര്‍ ഖാസി(റ) വിന്റെ സ്വല്ലല്‍ ഇലാഹു ബൈത്തും ഇതില്‍ പ്രസിന്ധമായതില്‍ അല്‍പ്പം മാത്രം. ഈ രംഗത്തെ പുതിയ പതിപ്പാണ് നസീമുല്‍ മദീന. മലയാള ഭാഷയിലും നിരവധി നബി കീര്‍ത്തന കൃതികള്‍ രചിക്കപ്പെട്ടിടുï്. വള്ളത്തോളിന്റെ പാംപു സ്‌നാനവും സുഖുമാര്‍ കക്കാടിന്റെ സ്തുതിക്കപ്പെട്ടവനും തുടങ്ങി പ്രവാചക ജീവിതത്തിന്റെ ഭൂരിഭാഗം ചരിത്രങ്ങളും അറബി മലയാളത്തിലും മലയാളത്തിലുമായി കാവ്യാവിഷ്‌കാരം പൂïതാണ്. ചുരുക്കത്തില്‍ ഭാഷദേശങ്ങളേയും ഭൂമിശാസ്ത്രപവുമായ അതിര്‍ വരുമ്പുകളേയും ബേധിച്ച് അതിശീഘ്രഗമനം നടത്തുന്ന കാവ്യാവിഷ്‌കാരങ്ങള്‍ അനുസ്യൂതം തുടര്‍ന്നുകൊïേരിക്കുന്നു.