| Irshad Thuvvur |
താജ്മഹലിനെ കുറിച്ച് കേള്‍ക്കാത്തവരുണ്ടാകില്ല…….ഉത്തര്‍പ്രദേശിലെ ആഗ്ര നദീ തീരത്ത് തല ഉയര്‍ത്തി നില്‍ക്കുന്ന വെള്ള കൊട്ടാരം, ലോക ചരിത്രത്തില്‍ തന്നെ ഇടം നേടിയ ഇന്ത്യയുടെ കലാസൃഷ്ടി, വര്‍ണ്ണിക്കാന്‍ ഇനിയുമുണ്ട് താജ്മഹലിനെ, പക്ഷെ കുറച്ച് കാലമായി കാവി രാഷ്ട്രീയക്കാര്‍ താജ് മഹലില്‍ പുതു ചരിത്രം സൃഷ്ടിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. മാര്‍ബിള്‍ പുതപ്പിച്ച വെള്ളകൊട്ടാരത്തെ അസഹിഷ്ണുതയുടെ കണ്ണുകള്‍ കൊണ്ട് നോക്കികാണുകയാണ്. കാവി ഭ്രാന്തര്‍ക്ക് ആ വെള്ളകൊട്ടാരത്തിനോടെന്തോ ഒരു വെറുപ്പ് ഉരുത്തിരിഞ്ഞിരിക്കുന്നു. കാരണം ആഴിയിലന്വേഷിക്കേണ്ട ഗതിയില്ല. ഒറ്റ വാക്കില്‍ പറയാന്‍ സാധിക്കും പണികഴിപ്പിച്ചത് ഒരു മുസ്‌ലിമാണെന്ന് തന്നെ….. എന്നിട്ട് ചിലര്‍ കിടന്നിട്ട് അട്ടഹസിക്കുകയാണ് പി. ഓക്കിന്റെയും, എന്‍ മുഹമ്മദിന്റെയും ദുര്‍ ചരിത്രം തുറന്ന് വെച്ച്….യു.പി മുഖ്യമന്ത്രി പോലും ഞാനൊരു മുഖ്യനാണെന്ന കാര്യം മറന്നു. അയാള്‍ എതിര്‍ത്തത് വെറുമൊരു മുസ്‌ലിം ശില്‍പന്നെയല്ല ലോകം ആദരിച്ച സപ്താത് ഭുതത്തെയായിരുന്നു. അതറിയാത്തത് കൊണ്ടല്ല ” ബാബരിക്കാനുള്ള ” തന്ത്രപാടിലാണെന്ന് മാത്രം….. രാമജന്മഭൂമി പിറന്നത് പോലെ നവതേജാ മഹാലയ പിറക്കാന്‍ പോകുന്നു എന്ന് തന്നെ പറയാം. ആകെ തുക വായിച്ചാല്‍ അവര്‍ ഫാഷിസത്തിന് അടുപ്പ് കൂട്ടുന്നു എന്ന് തന്നെ പറയാം….. ഇന്ത്യയില്‍ നവഫാഷിസം വീര്‍പ്പിച്ച് കാണിച്ച ബീഫും മുത്വലാഖും ഘര്‍വാപസിയും തുടങ്ങി സാമ്പാര്‍ മസാലകള്‍ ഒരു പരിധി വരെ പരാജയം രുചിച്ച മട്ടില്‍ ലോകശ്രദ്ധയിലേക്ക് മുസ് ലിം വിരോധം അറിയിക്കാന്‍ പടച്ച് വിട്ടതാണ് എന്നും നിഗമനത്തിലെത്താനാകും.
താജ് മഹല്‍ ഒറ്റ നോട്ടത്തില്‍
ആഗ്രയിലെ വിശാലമായ നാല്‍പ്പത്തി രണ്ട് ഏക്കറില്‍ ഒത്ത നടുവിലാണ് താജ്മഹല്‍ സ്ഥിതി ചെയ്യുന്നത്. 1632-ല്‍ തുടങ്ങി 1653-ല്‍ അവസാനിപ്പിച്ച പണി 20,000 തൊഴിലാളികളുടെ അകമ്പടിയോടെ 21 വര്‍ഷം കൊണ്ടാണ് ആ വെള്ള കൊട്ടാരം പണികഴിപ്പിച്ചത്. ഈയിടെയായി ടൂറിസം വകുപ്പ് മിന്നുന്ന പണികള്‍ തുടങ്ങീട്ടുമുണ്ട്. തന്റെ പത്‌നിയായ മുംതാസിന്റെ ഓര്‍മ്മക്ക് വേണ്ടിയാണ് ഷാജഹാന്‍ പണിതത്. തന്റെ പ്രണയ സഖിയായ മുംതാസിന്റെ സ്‌നേഹങ്ങള്‍ അവിടം ജ്വലിക്കട്ടെ. ലോകം മൊത്തം വിളംബരം ചെയ്യട്ടെ എന്നാശയമായിരിക്കാം ഷാജഹാന്‍ ഇത് കൊണ്ടുദ്ദേശിക്കുന്നത്. തനിക്കുണ്ടായിരുന്ന നാല് പത്‌നിമാരില്‍ നിന്നും ഏറ്റവും സ്‌നേഹം മുംതാസ് എന്ന പ്രഭു കുടുംബത്തിലെ അന്‍ജുമന്‍ ബാനുവിനേയായിരുന്നു. അവര്‍ക്ക് മുമ്പില്‍ ഇന്നതിന്റെ മൂല്യം 527 മില്യണ്‍ ഡോളര്‍ വരുമത്രേ……. ആ പ്രണയത്തില്‍ തന്നോടൊപ്പം ജീവിച്ച മുംതാസ് മരിക്കുന്നത് ഷാജഹാന്‍ ദൂരെ ബുര്‍ഹാന്‍പൂരിലേക്ക് യുദ്ധത്തിന് പോവുന്ന വഴിയെയായിരുന്നു.
മുംതാസിന്റെ മരണത്തില്‍ വേദനിച്ച ഷാജഹാന്‍ വര്‍ഷങ്ങളോളം കൊട്ടാരത്തില്‍ കഴിച്ച് കൂട്ടി. പിന്നെ ജനം കാണുന്നത് വാര്‍ദ്ധക്യം ബാധിച്ച ഷാജഹാനെയായിരുന്നു. കാലങ്ങള്‍ക്ക് ശേഷം ബുര്‍ഹാന്‍പൂരില്‍ നിന്നും മകള്‍ ഷൂജയാണ് ആഗ്രയിലെ താജ്മഹലിലേക്ക് മുംതാസിന്റെ മൃതദേഹം എത്തിച്ചത്.
താജ്മഹലിന്റെ ചരിത്രം വെളിപ്പെടുത്തുന്ന കാവി ചരിത്രകാരനായ പിന്‍ ഓക് എന്നതായിരുന്നു വാസ്തവം. എണ്‍പതുകളില്‍ തുടങ്ങിയ ദുര്‍പ്രചരണം ഒച്ചവെക്കുന്നത് മോദിയുടെ ഭരണത്തിലാണ് അഥവാ ഫാഷിസ രാഷ്ട്രീയത്തില്‍ .
താജ്മഹല്‍ ചരിത്രപരമായും സാംസ്‌കാരികപരമായും ഓരോ ഇന്ത്യക്കാരന്റെതുമാണ്. ഇന്ത്യയുടെ പൈതൃകം അറിയിക്കപ്പെടുന്ന ആ സൗധം ഫാഷിസത്തിന്റെ കൈകളില്‍ അമരാന്‍ വിട്ട് കൊടുക്കരുത്. ആഗ്രയില്‍ കിടന്ന് ലോകമൊട്ടാകെ ഇന്ത്യയുടെ പ്രഭ പരത്തട്ടെ…….