അന്ന് നേരെത്തെ കിടന്നു ..
ദീർഘ ശ്വാസോച്ഛാസത്തോടെ
ഉറക്കിലേക്ക് വഴുതി
മുമ്പിൽ എന്തൊക്കെയോ
പിരിമുറുക്കങ്ങൾ
വലിഞ്ഞു കേറുന്നു
ഏതോ അർദ്ധ രാത്രിയിൽ
സ്വപ്നം ഇല്ലാതെ
ഭീതിയുടെ നിഴലിൽ
തലയിണ വെക്കുന്നു
രാത്രി ശബ്ദങ്ങൾ
നിഴൽപ്പേടിയായിരിക്കുന്നു
രാത്രികൾക്ക് പഴയ
സുഗന്ധമില്ലാതായിരിക്കുന്നു
ചീവീടും നനചീറും രാശ്വാനവും
അതിരുകളില്ലാതെ ഒച്ചവെക്കുന്നു
കുണുങ്ങി നിന്ന് മൂടിപ്പുതക്കുമ്പോഴും
ആരോ വാതിൽ …
മുട്ടി വിളിക്കുന്ന പോലെ
കണ്ഠമിടറുന്നു ,
വാക്കുകൾ അന്യാമാവുന്നു
നാക്ക് ഉൾവലിഞ്ഞു
അണ്ണാക്കിൽ ഒട്ടിപിടിക്കുന്നു
അട്ടഹസിക്കാൻ നോക്കുമ്പോൾ
എന്നെ ആരോ ഞെക്കി കൊല്ലുന്നു
വിയർത്തു രക്തം ഛർദിക്കുന്നു
മാരണം
കാലൻ അടുത്തേയ്ക്ക് വന്നു
ശ്വാസം മുട്ടിച്ചു
കഴുത്തു പിരിച്ചു …
എണീക്കടാ …
ആ ആക്രോശത്തിന്റെ
വാക്കുകളിൽ ഞാൻ
ഞാൻ ഡയറിയിലെഴുതി
“കാളരാത്രി”
Subscribe
Login
0 Comments
Oldest