| Muhammed Masuood AP Kumarampathur|
സമസ്ത വൈസ് പ്രസിഡന്റും ചെമ്പരിക്ക ഖാസിയും കാസര്‍ഗോഡ് ഉന്നത സ്ഥാനിയ പണ്ഡിതനുമായ സി.എം അബ്ദുള്ള മൗലവി ഉസ്താദ് ദാരുണമായി വധിക്കപ്പെട്ടിട്ട് ഒമ്പത് വര്‍ഷം പിന്നിട്ടിരിക്കുന്നു. ഖേദകരമെന്നോളം കൊലപാതകികളാരെന്ന് അന്വേഷിക്കേണ്ട ഉദ്യോഗസ്ഥ സംഘവും ചില തല്‍പര വൃത്തങ്ങളും ഇതൊരും ആത്മഹത്യയാണെന്ന് വരുത്തിതീര്‍ക്കാനുള്ള കുത്സിത ശ്രമങ്ങളിലാണ് സ്.ബി.ഐ സമര്‍പ്പിക്കുകയും കോടതി തള്ളുകയും കഴിഞ്ഞ രണ്ട് അന്വേഷണ റിപ്പോര്‍ട്ടുകളും തീര്‍ത്തും വസ്തുത വിരുദ്ധമായി ആത്മഹത്യയാണ് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നത് റിപ്പോര്‍ട്ട് വായിക്കുന്ന ഏതൊരാള്‍ക്കും സുവ്യക്തമാണ്. ഉത്തര കേരളത്തിലെ മഹാ പണ്ഡിതനും സമസ്തയുടെ വൈസ് പ്രസിഡന്റും ജാതിമത വേലികെട്ടുകള്‍ക്കപ്പുറത്ത് എല്ലാവരും സര്‍വാദരണീയരുമായിരുന്ന ഖാസി സി.എം അബ്ദുള്ള മൗലവിയുടെ ദുരൂഹമരണം ഇന്നും കാസര്‍ക്കോട് ജനതയുടെ മനസാക്ഷിക്കേറ്റ മുറിവായി തുടരുകയാണ് അതിലുപരി കേരള കരക്കേറ്റ മത പണ്ഡിതന്റെ തീരാ നഷ്ടം 2010 ഫെബ്രുവരി 15 ന് രാവിലെ ചെമ്പരിക്കയിലെ വീട്ടില്‍ നിന്ന് ഏതാണ്ട് ഒരു കിലോമീറ്റര്‍ അകലെ കടലില്‍ പൊങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ലോക്കല്‍ പോലീസ് കേസന്വേഷണം ആരംഭിക്കുന്നിടത്ത് തുടങ്ങിയ അനാസ്ഥയും ദുരൂഹതയും ക്രൈം ബ്രാഞ്ചും സി.ബി.ഐ യും ഏറ്റടുത്ത ശേഷവും തുടരുകയാണ്. സംഭവം നടന്ന് ഒരാഴ്ചയിലേറെ കഴിഞ്ഞാണ് സി.ഐ അഷ്‌റഫ് ഖാസിയുടെ വീട്ടിലെത്തി മൊഴിയെടുക്കുന്നത്. വൈകിയതിനെ പറ്റി കാരണം ചോദിച്ചപ്പോള്‍ നിങ്ങളുടെ ദുഃഖമെല്ലാം അടങ്ങട്ടെ എന്ന് കരുതി താമസിപ്പിച്ചതെന്ന നിരുത്തരവാദപരമായ പ്രതികരണമാണ് അവര്‍ നല്‍കിയത്. അത് പോലെ കടല്‍കരയില്‍ കടുക്കല്ലിന് മുകളില്‍ നിന്ന് കണ്ടെടുത്ത ഖാസിയുടെ ചെരുപ്പും വടിയും ടോര്‍ച്ചും ശാസ്ത്രീയമായി പരിശോധിക്കാതെ പോലീസ് അലക്ഷ്യമായി ജീപ്പിലേക്ക് വലിച്ചെറിയുകയായിരുന്നു. ഖാസിയുടെ റുമിലെ പൂട്ടും വിരലടയാള വിദഗ്ദ്ധര്‍ പരിശോധിച്ചില്ല. ഡോഗ് സ്‌കോഡ് അടക്കമുള്ള പരിശോധന മുറകള്‍ സ്വീകരിച്ചില്ല. ഖാസി ഉപയോഗിക്കാറുള്ള രണ്ട് കണ്ണടകള്‍ ഒന്ന് വീട്ടിലും മറ്റൊന്ന് കാറിലും കാണപ്പെട്ടു. അപ്പോള്‍ കണ്ണട ധരിക്കാതെയാണ് 77 വയസ് പിന്നട്ട കണ്ണട യില്ലാതെ ഒന്നും ,ചെയ്യാറില്ലാത്ത ഖാസി ആ ദുര്‍ഘടമായ കല്ലില്‍ കൂട്ടത്തിലൂടെ പാതിരാവിലൂടെ നടന്നു വെന്നത് സാമാന്യബോധമുള്ള ആര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വാദമാണിത്. അത് പോലെ നന്നായി നീന്തല്‍ അറിയാവുന്ന ആള്‍ വെള്ളത്തില്‍ചാടി ആത്മഹത്യ ചെയ്യില്ലെന്ന ലോജിക്കും ആ വാദം നിരാകരിക്കുന്നു അന്ന് കാര്യമായ അന്വേഷണമോ പരിശോധനയോ കൂടാതെ ലോക്കല്‍ പോലീസ് തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ ചുവട് പിടിച്ചാണ്. പിന്നീട് ക്രൈംബ്രാഞ്ചും സി.ബി.ഐ യും നീങ്ങിയത് ആര്‍ക്കോ വേണ്ടി തിരക്കഥ തയ്യാറാക്കുന്ന വിധത്തിലാണ് ഓരോ റിപ്പോര്‍ട്ടും പുറത്ത് വന്നത്. ഇപ്പോള്‍ 2 വട്ടം സി.ബി.ഐ സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി തള്ളുകയാണ് ചെയ്തത് . രേഖകളും സാഹചര്യ തെളിവുകളും കൊലപാതകത്തിലേക്ക് വിരല്‍ ചൂണ്ടുന്ന സംഭവം ആത്മഹത്യയാക്കി ചിത്രീകരിച്ചവര്‍ക്ക് കൃത്യമായ ഗൂഢോദ്ദേശ്യങ്ങളുണ്ടായിരുന്നു വെന്ന കാര്യം നാള്‍ക്കുനാള്‍ തെളിഞ്ഞുവരികയാണ് . ഇതൊരു ആസൂത്രിത കൊലപാതകമായിരുന്നു വെന്നും വിദഗ്ദ്ധരായ ക്വട്ടേഷന്‍ ടീം മുഖേനയാണ് നിര്‍വഹിക്കപ്പെട്ടതെന്നും പൊതുവെ വിലയരുത്തപ്പെട്ടതാണ്. അതിന് ബലമേകിയ ഒരു മൊഴിയായിരുന്നു ഓട്ടോ ഡ്രൈവറായ അശ്‌റഫിന്റെത് . തെക്കന്‍ ജില്ലയില്‍ നിന്നുള്ള ക്വട്ടേഷന്‍ സംഘമായിരുന്നു ഈ പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നീലേശ്വരത്ത് വെച്ച് നടക്കാറുണ്ടെന്നും അവിടെ വെച്ച് പണ സഞ്ചി കൈമാറിയെന്നും ഇയാള്‍ എറണാംകുളം ജില്ലാ കോടതിയില്‍ ഹാജറാക്കി മൊഴിരേഖപ്പെടുത്താന്‍ ശ്രമിച്ചങ്കിലും ചില സാങ്കേതിക കാരണത്താല്‍ അത് നടന്നില്ല. മാത്രമല്ല അശ്‌റഫിന് എറണാംകുളത്ത് വിളിച്ചുവരുത്തി കടുത്ത ശാരീരിക മാനസിക പീഠനങ്ങള്‍ നടത്തി മൊഴി മാറ്റി പറയിച്ചതായി വന്നു, ശേഷം ഈവിവരം പുറത്ത് പറഞ്ഞാല്‍ നീ പുറം ലോകം കാണില്ലെന്ന ഭീഷണിയെ തുടര്‍ന്ന് അയാള്‍ രംഗം വിട്ടു.
സമസ്ത വൈസ് പ്രസിഡന്റും ചെമ്പരിക്ക ഖാസിയും കാസര്‍ഗോഡ് ഉന്നത സ്ഥാനിയ പണ്ഡിതനുമായ സി.എം അബ്ദുള്ള മൗലവി ഉസ്താദ് ദാരുണമായി വധിക്കപ്പെട്ടിട്ട് ഒമ്പത് വര്‍ഷം പിന്നിട്ടിരിക്കുന്നു. ഖേദകരമെന്നോളം കൊലപാതകികളാരെന്ന് അന്വേഷിക്കേണ്ട ഉദ്യോഗസ്ഥ സംഘവും ചില തല്‍പര വൃത്തങ്ങളും ഇതൊരും ആത്മഹത്യയാണെന്ന് വരുത്തിതീര്‍ക്കാനുള്ള കുത്സിത ശ്രമങ്ങളിലാണ് സ്.ബി.ഐ സമര്‍പ്പിക്കുകയും കോടതി തള്ളുകയും കഴിഞ്ഞ രണ്ട് അന്വേഷണ റിപ്പോര്‍ട്ടുകളും തീര്‍ത്തും വസ്തുത വിരുദ്ധമായി ആത്മഹത്യയാണ് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നത് റിപ്പോര്‍ട്ട് വായിക്കുന്ന ഏതൊരാള്‍ക്കും സുവ്യക്തമാണ്. ഉത്തര കേരളത്തിലെ മഹാ പണ്ഡിതനും സമസ്തയുടെ വൈസ് പ്രസിഡന്റും ജാതിമത വേലികെട്ടുകള്‍ക്കപ്പുറത്ത് എല്ലാവരും സര്‍വാദരണീയരുമായിരുന്ന ഖാസി സി.എം അബ്ദുള്ള മൗലവിയുടെ ദുരൂഹമരണം ഇന്നും കാസര്‍ക്കോട് ജനതയുടെ മനസാക്ഷിക്കേറ്റ മുറിവായി തുടരുകയാണ് അതിലുപരി കേരള കരക്കേറ്റ മത പണ്ഡിതന്റെ തീരാ നഷ്ടം 2010 ഫെബ്രുവരി 15 ന് രാവിലെ ചെമ്പരിക്കയിലെ വീട്ടില്‍ നിന്ന് ഏതാണ്ട് ഒരു കിലോമീറ്റര്‍ അകലെ കടലില്‍ പൊങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ലോക്കല്‍ പോലീസ് കേസന്വേഷണം ആരംഭിക്കുന്നിടത്ത് തുടങ്ങിയ അനാസ്ഥയും ദുരൂഹതയും ക്രൈം ബ്രാഞ്ചും സി.ബി.ഐ യും ഏറ്റടുത്ത ശേഷവും തുടരുകയാണ്. സംഭവം നടന്ന് ഒരാഴ്ചയിലേറെ കഴിഞ്ഞാണ് സി.ഐ അഷ്‌റഫ് ഖാസിയുടെ വീട്ടിലെത്തി മൊഴിയെടുക്കുന്നത്. വൈകിയതിനെ പറ്റി കാരണം ചോദിച്ചപ്പോള്‍ നിങ്ങളുടെ ദുഃഖമെല്ലാം അടങ്ങട്ടെ എന്ന് കരുതി താമസിപ്പിച്ചതെന്ന നിരുത്തരവാദപരമായ പ്രതികരണമാണ് അവര്‍ നല്‍കിയത്. അത് പോലെ കടല്‍കരയില്‍ കടുക്കല്ലിന് മുകളില്‍ നിന്ന് കണ്ടെടുത്ത ഖാസിയുടെ ചെരുപ്പും വടിയും ടോര്‍ച്ചും ശാസ്ത്രീയമായി പരിശോധിക്കാതെ പോലീസ് അലക്ഷ്യമായി ജീപ്പിലേക്ക് വലിച്ചെറിയുകയായിരുന്നു. ഖാസിയുടെ റുമിലെ പൂട്ടും വിരലടയാള വിദഗ്ദ്ധര്‍ പരിശോധിച്ചില്ല. ഡോഗ് സ്‌കോഡ് അടക്കമുള്ള പരിശോധന മുറകള്‍ സ്വീകരിച്ചില്ല. ഖാസി ഉപയോഗിക്കാറുള്ള രണ്ട് കണ്ണടകള്‍ ഒന്ന് വീട്ടിലും മറ്റൊന്ന് കാറിലും കാണപ്പെട്ടു. അപ്പോള്‍ കണ്ണട ധരിക്കാതെയാണ് 77 വയസ് പിന്നട്ട കണ്ണട യില്ലാതെ ഒന്നും ,ചെയ്യാറില്ലാത്ത ഖാസി ആ ദുര്‍ഘടമായ കല്ലില്‍ കൂട്ടത്തിലൂടെ പാതിരാവിലൂടെ നടന്നു വെന്നത് സാമാന്യബോധമുള്ള ആര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വാദമാണിത്. അത് പോലെ നന്നായി നീന്തല്‍ അറിയാവുന്ന ആള്‍ വെള്ളത്തില്‍ചാടി ആത്മഹത്യ ചെയ്യില്ലെന്ന ലോജിക്കും ആ വാദം നിരാകരിക്കുന്നു അന്ന് കാര്യമായ അന്വേഷണമോ പരിശോധനയോ കൂടാതെ ലോക്കല്‍ പോലീസ് തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ ചുവട് പിടിച്ചാണ്. പിന്നീട് ക്രൈംബ്രാഞ്ചും സി.ബി.ഐ യും നീങ്ങിയത് ആര്‍ക്കോ വേണ്ടി തിരക്കഥ തയ്യാറാക്കുന്ന വിധത്തിലാണ് ഓരോ റിപ്പോര്‍ട്ടും പുറത്ത് വന്നത്. ഇപ്പോള്‍ 2 വട്ടം സി.ബി.ഐ സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി തള്ളുകയാണ് ചെയ്തത് . രേഖകളും സാഹചര്യ തെളിവുകളും കൊലപാതകത്തിലേക്ക് വിരല്‍ ചൂണ്ടുന്ന സംഭവം ആത്മഹത്യയാക്കി ചിത്രീകരിച്ചവര്‍ക്ക് കൃത്യമായ ഗൂഢോദ്ദേശ്യങ്ങളുണ്ടായിരുന്നു വെന്ന കാര്യം നാള്‍ക്കുനാള്‍ തെളിഞ്ഞുവരികയാണ് . ഇതൊരു ആസൂത്രിത കൊലപാതകമായിരുന്നു വെന്നും വിദഗ്ദ്ധരായ ക്വട്ടേഷന്‍ ടീം മുഖേനയാണ് നിര്‍വഹിക്കപ്പെട്ടതെന്നും പൊതുവെ വിലയരുത്തപ്പെട്ടതാണ്. അതിന് ബലമേകിയ ഒരു മൊഴിയായിരുന്നു ഓട്ടോ ഡ്രൈവറായ അശ്‌റഫിന്റെത് . തെക്കന്‍ ജില്ലയില്‍ നിന്നുള്ള ക്വട്ടേഷന്‍ സംഘമായിരുന്നു ഈ പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നീലേശ്വരത്ത് വെച്ച് നടക്കാറുണ്ടെന്നും അവിടെ വെച്ച് പണ സഞ്ചി കൈമാറിയെന്നും ഇയാള്‍ എറണാംകുളം ജില്ലാ കോടതിയില്‍ ഹാജറാക്കി മൊഴിരേഖപ്പെടുത്താന്‍ ശ്രമിച്ചങ്കിലും ചില സാങ്കേതിക കാരണത്താല്‍ അത് നടന്നില്ല. മാത്രമല്ല അശ്‌റഫിന് എറണാംകുളത്ത് വിളിച്ചുവരുത്തി കടുത്ത ശാരീരിക മാനസിക പീഠനങ്ങള്‍ നടത്തി മൊഴി മാറ്റി പറയിച്ചതായി വന്നു, ശേഷം ഈവിവരം പുറത്ത് പറഞ്ഞാല്‍ നീ പുറം ലോകം കാണില്ലെന്ന ഭീഷണിയെ തുടര്‍ന്ന് അയാള്‍ രംഗം വിട്ടു.
ഉസ്താദിന്റെ ജീവിതം
ഉസ്താദിന്റെ ജീവിതത്തെ കുറിച്ച് സമസ്ത മുശാഅറ അംഗവും മംഗലാപുരം ഖാസിയമായ ഉസ്താദ് ത്വാഖാ അഹ്മദ് അസ്ഹരി പറയുന്നത് നമുക്ക് ഇവിടെ പരാമര്‍ശിക്കാം: വളരെ ലളിതമായ ജീവിതമായിരുന്നു ഉസ്താദിന്റെത് എല്ലാ വിഷയത്തിലും തികഞ്ഞ കരുതലുള്ള ആള്‍ അതുതന്നെയാണല്ലോ ത്വാഖാ ഉസ്താദിന്റെ കുടുംബ പാരമ്പര്യം തന്നെ മഹോന്നതമാണ് പിതാമഹത്തുകളുടെതായിട്ട് പല കറാമത്തുകളും കേട്ടിട്ടുണ്ട്. മുഴുവന്‍ സമയവും പ്രവര്‍ത്തകനായിരുന്നു. വിവിധ വിഷയങ്ങളില്‍ ഉസ്താദിനു
പാണ്ഡിത്യമായിരുന്നു .ഏറെ ശ്രദ്ധേയം ഗോള ശാസ്ത്രത്തിലെ ഉസ്താദിന്റെ അഗാധജ്ഞാനമായിരുന്നു. കാസര്‍ഗോഡിന്റെ വൈജ്ഞാനിക വികാസത്തിലുടനീളം ശ്രദ്ധ പതിപ്പിച്ചിരുന്ന ഉസ്താദിന്റെ മരണം ആസൂത്രിതമായ കൊലപാതകമായിരുന്നു എന്നതില്‍ ഒരു സംശവുമില്ല. ഉസ്താദിന്റെ ഘാതകര്‍ ഇവിടെ പലയിടത്തുമുണ്ട്. ഉസ്താദിനെ പോലൊരു മഹാന്‍ ആത്മഹത്യ ചെയ്യുമെന്ന് വിശ്വസിക്കുന്നത് തന്നെ മഹാ പാതകമല്ലേ? കാസര്‍ഗോഡ് ദക്ഷിണ കന്നഡ മേഖലകളില്‍ സമസ്തക്ക് വളക്കൂറുണ്ടാകുന്നത് ഉസ്താദിന്റെ പ്രവര്‍ത്തനങ്ങള്‍ കാരണമായാണ്. സമസ്തക്ക് ഇന്നും ഉത്തര കേരളത്തിലും ദക്ഷിണ കന്നഡയിലും ഉള്ള ജനപിന്തുണ ഉസ്താദ് കെട്ടിപടുത്തതായിരുന്നു നിറ പാണ്ഡിത്യവും അത്യപൂര്‍ണവുമായ അത്ഭുത വ്യക്തിത്വമായിരുന്നു. സിഎം ഉസ്താദിനെ പോലെ സര്‍വ്വാദരണീയരായ മനുഷ്യനെ കൊന്ന് കടലില്‍ തള്ളിയിട്ട് കുറ്റവാളികള്‍ക്ക് ഒരു പോറലുമേല്‍ക്കാതെ രക്ഷപ്പെടാന്‍ സാധിക്കുമെന്ന് വന്നാല്‍ ഇവിടെ ആര്‍ക്കുണ്ട് സുരക്ഷിതത്വം എന്ന ചോദ്യം പ്രസക്തമാണ്. പണവും അധികാരവും സ്ഥാപിത താല്‍പര്യങ്ങളെയും അന്വേഷണ ഏജന്‍സികളെയും അന്വേഷണത്തെയും വിധിയെയും സ്വാധീനിക്കുന്നു വെന്ന കാര്യം ആരെയും ഭയപ്പെടുത്തുന്നതാണ്. കാസര്‍ഗോഡ് പ്രദേശത്തെ മിക്ക സംഘടനകളും ഉസ്താദിനെ സ്‌നേഹിക്കുന്ന പരശ്ശതം ജനങ്ങളും ആശങ്കയിലാണ് ഖാസിയുടെ മകന്‍ ശാഫി കോടതിയില്‍ ഫയല്‍ ചെയ്ത കേസും ജനകീയ ആക്ഷന്‍ കമ്മറ്റിയും ഖാസി കുടുംബവും സംയുക്തമായി നടത്തുന്ന അനിശ്ചിതമായ സഹനസമരവും നീതിക്ക് വേണ്ടി കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്നവര്‍ക്കും ആശ്വാസം നല്‍കുന്നു. ഈ കുറിപ്പ് തയ്യാറാക്കുന്നതിനിടയിലാണ് സി.ബി.ഐ സമര്‍പ്പിച്ച രണ്ടാമത്തെ റിപ്പോര്‍ട്ടു കോടതി തള്ളിയെന്ന വാര്‍ത്ത പത്രങ്ങളില്‍ വന്നത്. ആരൊക്കെകളിച്ചാലും അന്തിമമായി നീതി തന്നെ പുലരുമെന്ന് ഉറക്കെ പറയാന്‍ നമുക്ക് സാധിക്കും. കോടതിയുടെ മേല്‍നോട്ടത്തില്‍ ഒരു സ്‌പെഷ്യല്‍ ടീം ഈ കേസ് അന്വേഷിച്ചു സത്യം കണ്ടെത്തെണമെന്ന ആവശ്യമായി ഉസ്താദ് ജനകീയ കമ്മറ്റിയും ഖാസി കുടുംബവും സഹന സമരായി മുന്നോട്ട് പോവുക തന്നെ ചെയ്യും.
കേസിന്റെ നാള്‍ വഴികള്‍
ഒമ്പത് വര്‍ഷം മുമ്പ് 2010 ഫെബ്രുവരി 15 നാണ് മയ്യിത്ത് കടലില്‍ കാണപ്പെട്ടത്. മയ്യിത്ത് പൊങ്ങിക്കിടക്കുന്നത് പ്രദേശി വാസികളാണ്കണ്ടത്. DYSP ഹബീബ് റഹ്മാന്‍ അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഈ സമയത്ത് നടന്ന ലോക്കല്‍ പോലീസിന്റെ ഉദ്ദ്യോഗസ്ഥരും സ്ഥലത്തെത്തി പ്രധാനപ്പെട്ട പല തെളിവുകളും പോലീസിന്റെ ഇടപെലുകള്‍ മൂലം നശിപ്പിക്കപ്പെട്ടു എന്നതാണ് വസ്തുത സുപ്രധാന തെളിവുകളായി ഗണിക്കപ്പെടുന്ന വടി, ടോര്‍ച്ച്, ചെരിപ്പുകള്‍ എന്നിവയുടെ പ്രിന്റുകള്‍ എടുക്കാനോ ഡോഗ് സ്‌ക്വാഡിനെ വരുത്താനോ തയ്യാറായില്ല ഗുരുതരമായ വീഴ്ചയാണ് പത്ത് മണിക്ക് ശേഷം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഈ കാര്യങ്ങള്‍ പരാമര്‍ശിക്കുന്നുണ്ട്. ചെമ്പരിക്ക ഉസ്താദിനെ കൊന്നവരുടെ ഗൂഡാലോചനയെ പൂട്ട് ഒന്നാമത്തെ പദ്ധതിയാണ് അത് കൊണ്ടാണ് ഇത് നടന്നത്. സി.ഐ അശ്‌റഫ് റൂമിലേക്ക് ആദ്യം എത്തി ബാസ്‌കറ്റില്‍ പൂട്ടിന്റെ കവര്‍ ഉണ്ടോയെന്ന് ഉറപ്പ് വരുത്തി ലക്ഷങ്ങള്‍ ചെലവിട്ട് 80 ലധികം നായകളെ വളര്‍ത്തുന്ന കേരള പോലീസിന് അന്നൊരു നായയെയും അന്നവിടെക്ക് എത്തിക്കാന്‍ തോന്നയില്ല. ഇവിടുത്തെ പ്രാദേശിക പോലിസ് ഒത്തുകളിച്ചതിന്റെ തെളിവാണിതൊക്കെ. സമസ്ത കേരള ജംഈയ്യത്തുല്‍ ഉലമയുടെ സീനിയര്‍ വൈസ് പ്രസിഡന്റും നിരവധി മഹല്ലുകളുടെ ഖാളിയുമായ ഒരു വ്യക്തിയുടെ ദുരൂഹ മരണത്തില്‍ പോലീസ് നടത്തിയ ഉദാസീനത തികച്ചും തയ്യാറാക്കപ്പെട്ട പദ്ധതികള്‍ക്കനുസരിച്ചാണ്. നാട്ടുകാരുടെ ചോദ്യങ്ങള്‍ക്കെതിരെ പരുക്കന്‍ രീതിയിലാണവര്‍ പെരുമാറിയതും തെളിവുകള്‍ ധാരാളമുണ്ടായിട്ടും ശാസ്ത്രീയ അന്വേഷണങ്ങള്‍ വേണ്ടപോലെ ഉപയോഗപ്പെടുത്തിയല്ല. ശ്‌സ്ത്രീയ അന്വേഷണത്തിന്റെ സാധ്യതകള്‍ തള്ളികളയാന്‍ പോലീസ് പറയുന്ന ന്യായീകരണങ്ങള്‍ വിചിത്രമാണ്. വസ്തുതകള്‍ അന്വേഷിക്കാതെ ആത്മഹത്യയാക്കി പോലീസിന്റെ തിടുക്കം ലോക്കല്‍ പോലീസ് തെളിവ് നശിപ്പിക്കുന്നതില്‍ കൂട്ടുനിന്നു. പോസ്റ്റു മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ മുറിവുകളും കഴുതെല്ല് പൊട്ടിയതും ആത്മഹത്യയെന്ന വാദം നിരന്തരം ഉരുവിടുന്നവര്‍ നല്ലവെണ്ണം നീന്താനറിയുന്ന ഒരാള്‍ എങ്ങനെയാണ് വെള്ളത്തെ ആത്മഹത്യ മാര്‍ഗമാക്കി തെരെഞ്ഞെടുക്കുക എന്ന ചോദ്യത്തിന് മറുപടി നല്‍കണം. അന്വേഷണം ലോക്കല്‍ പോലീസിന്റെ കയ്യില്‍ നിന്ന് ക്രൈംബ്രാഞ്ച് ഏറ്റടുക്കുകയും പിന്നീട് CBI വരെ എത്തുകയും ചെയ്തു. ആദ്യമാസങ്ങള്‍ CBI അന്യേഷണം ഊര്‍ജിതമായിരുന്നു. നിരവധി പേരെ ചോദ്യം ചെയ്യുകയും പാസപോര്‍ട്ട്, ഐ.ഡി കാര്‍ഡ് മുതലായവ പിടുച്ചുവെക്കുക വരെ ചെയ്തിട്ടുണ്ട്. കേസ് ഫെബ്രുവരി 29 ന് ക്രൈം ഡിപ്പാര്‍ട്ട് മെന്റിന് വിട്ടു എങ്കിലും ലോക്കല്‍ പോലീസ് കേസ് അന്വേഷിച്ചില്ല. രണ്ട് ദിവസത്തിന് ശേഷം ക്രൈം ബ്രാഞ്ച് എത്തി കുടുംബാംഗങ്ങളുടെ അടുത്തെത്തി അന്വേഷണ പുനഃരാരംഭിച്ചു അതിനിടെ മതസംഘടനകളും രാഷ്ട്ര സംഘടനകളും കേസ് CBI ക്ക് വിടണമെന്ന് വാദിച്ചു. തത്ഫലമായി കേസ് CBI ക്ക് വിട്ടതായി മാര്‍ച്ച് 24 ന് കേരള നിയമസഭ അറിയിച്ചു. തെളിവുകള്‍ ഓരോന്ന് കണ്ടുപിടിച്ച പ്രിതികളെ പിടികൂടാനായി എന്ന സമയത്ത് ആ അന്വേഷണ തലവനെ സ്ഥലം മാറ്റി പകരക്കാരന്‍ കേസ് കളെല്ലാം തട്ടിക്കൂട്ടി തെളിവുകള്‍ നശിപ്പിച്ചു. ഈ അവസരത്തിലാണ് മലയാള മനോരമ CBI റിപ്പോര്‍ട്ട് ആത്മഹത്യ എന്ന നിലയില്‍ വാര്‍ത്ത വന്നത്. കോടതി എത്തുന്നതിന് മുമ്പെ CBI റിപ്പോര്‍ട്ട് ചോര്‍ന്നു എന്നായിരുന്നു ഈ വാര്‍ത്തക്ക് കാരണം. ഓഫീസര്‍മാരും നിയമ പാലകരും സ്വകാര്യ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി കേസ് അട്ടിമറിക്കാനുള്ള ഗൂഢ തന്ത്രങ്ങളും മെനഞ്ഞു. ഹൈക്കോടിയുടെ രൂക്ഷ വിമര്‍ശന മുണ്ടായപ്പോള്‍ CBI മരണം ആത്മഹത്യ പരം എന്ന മുദ്രവെച്ച് സമര്‍പ്പിച്ചു. ഈ കേസ് കോടതിയില്‍ 5 വര്‍ഷത്തോളം നീണ്ടു നിന്നു കമാല്‍ പാഷ അദ്യക്ഷനായ ബെഞ്ച് ട്രയല്‍ കോര്‍ട്ടിലേക്ക് വിട്ടു അവിടെ നീതി കിട്ടിയില്ലെങ്കില്‍ ഹൈകോടതിയിലേക്ക് വിടാമെന്നും ബെഞ്ച് അറിയിച്ചു. അത് ഹൈക്കോടതി തള്ളുകയും പുതിയ ടീമിനെകൊണ്ട് ശാസ്ത്രീയ അന്വേഷണം കൂടി നടത്തണമെന്ന് വിധിച്ചു. പിന്നീട് ഡാര്‍വിനും സംഘവും വന്നു. സമൂഹത്തിലെ ഉന്നത ബന്ധമുള്ളവരെ കുറിച്ച് അന്വേഷിക്കണമെന്ന് മകന്‍ പറഞ്ഞു. അപ്പോള്‍ ഞങ്ങള്‍ക്ക് പോലീസ് മുറ ഉപയോഗിക്കാന്‍ പറ്റില്ല എന്നായിരുന്നു മറുപടി . ഡാര്‍വിനും സംഘവും നല്‍കിയ റിപ്പോര്‍ട്ടിനെയാണ് കോടതി നിര്‍ദേശിച്ച പ്രകാരം അന്വേഷിച്ചില്ലെന്ന് പറഞ്ഞ് തള്ളിയത്.
ഒമ്പത് വര്‍ഷമായി നീണ്ട കേസിന്‍ പല തെളിവുകളും നഷ്ടപ്പെട്ടിട്ടുണ്ട്. സമഗ്രമായ അന്വേഷണമാണ് ആവശ്യപ്പെടുന്നത്. ഇപ്പോഴത്തെ സ്റ്റാറ്റസ് വട്ട പൂജ്യമാണ്. ആദ്യം മുതലെ അന്വേഷണം നടത്തേണ്ടതുണ്ട്. രണ്ട് തവണയും ആത്മഹത്യ എന്ന റിപ്പോര്‍ട്ട് കോടതി തള്ളുകയാണ് ഉണ്ടായത് എന്ന വസ്തുത ആശ്വാസം പകരുന്നു. ഖാസിയുമായി ബന്ധമുള്ള സമസ്തയും മറ്റു മത രാഷ്ട്രീയ സംഘടനകളും ശക്തമായി രംഗത്തുള്ള സ്ഥിതിക്ക് ഈ ആവശ്യം അംഗീകരിക്കപ്പെടും എന്ന് തന്നെ പ്രതീക്ഷിക്കാം. അത്തരമൊരു പോരാട്ടമാണ് കാലം ആവിശ്യപ്പെടുന്നത്. അത് വഴി സ്വാത്ഥികനും സമാദരണീയരുമായ ഒരു പണ്ഡിത പ്രമുഖന്‍ സ്വയം ജീവനൊടുക്കി എന്ന് തട്ടിവിട്ടു പരേതാത്മാവിും കുടുംബത്തിനും അദ്ദേഹം പ്രധിനിധാനം ചെയ്ത സംഘടനക്ക് മാനഹാനി ഉണ്ടാക്കിയവരും അതിനു കൂട്ടും നിന്നവരും കാണിച്ച അക്ഷന്തവുമായ അപരാധത്തിന് പകരം ചോദിക്കാനുള്ള അവസരമാണ് കൈ വരുന്നത്.
ഇനിയും ലാഘവ ബുദ്ധിയോടെ പുറം തിരിഞ്ഞ് നില്‍ക്കുന്നവരും ആശയ കുഴപ്പെ സൃഷ്ടിച്ച് സംഘീര്‍ണമാക്കാന്‍ ശ്രമിക്കുന്നവരും സ്വയം പരിഹാസ്യരാകുന്നതിന് മുമ്പ് നിലപാട് മാറ്റുമെന്ന് പ്രദീക്ഷിക്കാം. സി.എം ഉസ്താദ് ആക്ഷന്‍ കമ്മിറ്റിയും ഖാസി കുടുംബവും നടത്തുന്ന സമരം വിജയിക്കുമെന്ന് തന്നെ പറയാം ഇന്‍ഷാ അല്ലാഹ്. ഇന്ത്യയിലെ പരമോന്നത നീതി പീഠത്തിന്റെ വിധിയാണ് അന്തിമ വിധി. അത്‌വരെ കാത്തിരിക്കാം പോരാട്ടം തുടരാം നാഥന്‍ തുണക്കട്ടെ