+919074525205

Contact Us: We value your thoughts and ideas. Reach out to us through our ‘Contact Us’ page. Whether you have a query, suggestion, or just want to share your thoughts about our web magazine, we’re all ears. Your feedback helps us grow and deliver content that caters to your interests. Connect with us today!

ഭാരതം ജാലികതീര്‍ക്കുമ്പോള്‍


       

  


             ഭരണകാര്യങ്ങളില്‍ അധികാരഹീനതകള്‍ കൊണ്ട് മലീമസപ്പെടുത്താന്‍ ഒരുമ്പിട്ടിറങ്ങിയ ഫാസിസ ഭരണത്തിന് മുമ്പില്‍ ഇന്ത്യ വീണ്ടുമൊരു രണ്ടാം ബ്രട്ടീഷ് ഭരണത്തിന് അടിമപ്പെടുകയാണ്. 2014 മെയ് അധികാരത്തിലേറിയ മോദി സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങളാണ് ബ്രട്ടീഷ് ഭരണത്തോട് സാമ്യം വെക്കുന്നത്. രാജ്യത്തിന്റെ അസ്ഥിത്വം പണയപ്പെടുത്തി ഭാരതത്തിന്റെ തനതായ സംസ്‌കാരത്തെയും പൈതൃകത്തെയും തകര്‍ക്കുന്ന നവ സാഹചര്യത്തിലാണ് എസ്.കെ.എസ്.എസ്.എഫ് രാജ്യത്ത് ഉടനീളം ഭാരതത്തിന്റെ ഭാവിക്കായി ജാലിക തീര്‍ക്കുന്നത്. രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയത്തില്‍ രാജ്യത്തിന്റെ സുരക്ഷക്കായ് ജാലിക തീര്‍ക്കുന്ന ഒരേയൊരു സംഘടനയാണ് എസ്.കെ.എസ്.എസ്.എഫ്. ഇന്നത് വളരെ വിപുലമായി ഗവണ്‍മെന്റിന്റെ പൂര്‍ണ പിന്തുണയോടെയും പോലീസിന്റെ പൂര്‍ണ കാവലോടെയും നടന്ന് വരികയാണ്. 30 ല്‍ അധികം കേന്ദ്രങ്ങളിലായി കേരളത്തിന്റെ  അകത്തും പുറത്തും മനുഷ്യജാലിക കൂടുതല്‍ ജനപങ്കാളിത്തത്തോടെ ഫാസിസ ഭരണ കോമരങ്ങള്‍ക്ക് ഭീതി പരത്തുകയാണ്. ഓരോ കേന്ദ്രങ്ങളിലും വിവിധ മത നേത്രത്വങ്ങളെ മുന്‍ നിര്‍ത്തിയാണ്  എസ്.കെ.എസ്.എസ്.എഫ് ജാലിക തീര്‍ക്കുന്നത്.



    എന്നാല്‍ രാഷ്ട്രത്തിന്റെ പേരില്‍ ഒരു മത സംഘടന എന്തിന് മുന്നിട്ട് ഇറങ്ങണം എന്ന ആരോപണങ്ങള്‍ രൂക്ഷമായി ഉയര്‍ന്നിരുന്നു എന്നാല്‍ വര്‍ഷാ വര്‍ഷം വളര്‍ന്നു പന്തലിക്കുന്ന ജാലിക തന്നെ മതാദര്‍ശങ്ങള്‍ക്കും കാവല്‍ നില്‍ക്കലിലും രാജ്യ നന്മ പടുത്തുയുര്‍ത്തുന്നതിലും ക്രൂര നേത്രത്വങ്ങള്‍ക്ക് ഭീതി സൃഷ്ടിക്കലും ഇതിന്റെ ലക്ഷ്യമാണെന്നത് പറയാതെ പറയുകയാണ് വര്‍ഷവും കോര്‍ത്ത കൈകള്‍. അതോടൊപ്പം സമസ്ത  മുന്നിട്ട് ഇറങ്ങുന്നതിന്റെ പരമമായ ലക്ഷ്യം മുസല്‍മാന്റെ ദേശീയതയും രാജ്യ സ്‌നേഹവും ഉയര്‍ത്തിപ്പിടിക്കുകയാണ്. 
             
  മുസല്‍മാന്‍ രാജ്യത്തിന് പുറത്താണ് എന്ന രൂപത്തില്‍ ആനുകൂല്യങ്ങള്‍ക്കും ജീവിതാവകാശങ്ങള്‍ക്കും മതേതരത്വം വിളമ്പുന്ന രാജ്യത്ത്  ഹിന്ദു വര്‍ഗീയ ശക്തികളും സംഘടനകളും രാജ്യത്ത് ചോരക്കറയുള്ള മണ്‍ തിട്ടകള്‍ തീര്‍ക്കാന്‍ മാത്സര്യബുദ്ധി കാണിക്കുന്നു എന്നത് ഏതു മതസ്തരും ഭീതിയോടെ ഉറ്റു നോക്കികൊണ്ടിരിക്കുകയാണ്. അഖ്‌ലാക്കും പെഹ്‌ലൂഖാനും ഫൈസലും പിഞ്ചു ബാലിക ആസിഫയും എല്ലാം മടക്കയാത്ര പറഞ്ഞത് ഇത്തരം കരാളഹസ്തങ്ങളുടെ നിര്‍ബാധം മൂലമാണ്. എന്നിട്ട് ഇത്തരം ജീവനുകള്‍ക്ക് വിളിച്ച സമരങ്ങളോ ഇതര പ്രവര്‍ത്തനങ്ങളോ മറ്റോ ഫലം കാണാതെ പോയി. ഗോവധം പാടി സുപ്രീം കോടതി കയറിവരും തെരുവു നായയെ പൂമാലയിട്ട് പൂജിച്ചവരും അവഹേളിക്കുന്നത് മുസല്‍മാനേയും ന്യൂനപക്ഷ സമൂഹത്തെയും മാത്രമാണെന്നും കൊടും ക്രൂരതക്ക് കൂട്ടുനിന്നവര്‍ക്ക് തന്നാലാവുന്ന സേവനങ്ങള്‍ നല്‍കി അടുത്ത ഇരക്ക് വേണ്ടി നടു റോഡുകളില്‍ ആയുധം പിടിപ്പിച്ച് ഇതേ തെമ്മാടിത്തരങ്ങള്‍ ആവര്‍ത്തിക്കാന്‍  വെമ്പല്‍ കൊള്ളുകയാണെന്നും യഥാര്‍ത്ഥ മനുഷ്യ സ്‌നേഹി കൃത്യമായി മനസ്സിലാക്കേണ്ടിയിരിക്കുകയാണ് ഇവിടെയാണ് നിയന്ത്രണങ്ങള്‍ കല്‍പിക്കാന്‍ അവകാശം തേടി സമസ്ത കേരള ജംഈയ്യത്തുല്‍ ഉലമയുടെ ഈ എളിയ ഇടപെടലുകള്‍.
               
               ഇത്തരം സാഹചര്യങ്ങള്‍ പകല്‍ വെളിച്ചത്ത് കൂടുകൂട്ടിയിട്ടും ഉണരാത്ത ഒരു ഭരണ നേത്രത്വം മഹാ ഭാരതത്തില്‍ ഭരണ കാലത്തിരിക്കുമ്പോള്‍ വീണ്ടും കരിമ്പാറ പോലെ കൂടുതല്‍ കരുത്താര്‍ജിച്ച് ഒരു മനുഷ്യജാലിക കൂടി കടന്നു വരുമ്പോള്‍ പ്രതീക്ഷയോടെ പ്രത്യാശയോടെ അതിലേറെ നീറുന്ന നോവുകളമായി ഉറ്റു നോക്കുന്ന ജനലക്ഷങ്ങല്‍ നാനാത്വത്തില്‍ ഏകത്വം വെച്ച് പുലമ്പുന്ന മഹാ ഭാരത ഗര്‍ഭം ധരിച്ചിരിക്കുന്നു എന്നത് എത്രയോ മനുഷ്യജാലികകളെ വലിച്ചു കൊണ്ടുവരാനുള്ള സാഹചര്യമാണ് സൃഷ്ടിക്കുന്നത്. ഉദ്ദേഷ ലക്ഷ്യം പൂര്‍ത്തിയാക്കി ഭരണ കൂടത്തിന് മുമ്പില്‍ ന്യയത്തിന്റെ ഭീമന്‍ ഫണമായി മനുഷ്യജാലിക മാറണം അവിടെയാണ് മാനവികതയും ജാലികയും പൂര്‍ണത നേടുന്നത്. 

   
                  
                                                                                                  |Misbahudheen Karakkunnu|











Avatar
 | Website |  + posts
Share this article
Shareable URL
Prev Post

അയോധ്യയില്‍ ക്ഷേത്രമല്ല, മസ്ജിദാണു നീതി

Next Post

ചെമ്പരിക്ക ഉസ്താദ് നോവിന്റെ ഒമ്പതാണ്ട്

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Read next