നബി(സ) പറഞ്ഞു അന്തനാളടുക്കുമ്പോള്‍ ഭക്ഷണതളികയിലേക്ക് ചുറ്റുമുള്ളവര്‍ എപ്രകാരമാണോ കൈ നീട്ടുക അപ്രകാരം എന്റെ സമുദായത്തിന്റെ മേല്‍ അക്രമം വ്യാപിക്കും, അപ്പോള്‍ സ്വഹാബാക്കള്‍ ചോദിച്ചു അന്ന് മുസ്ലീംകള്‍ ലോകത്ത് അത്രമേല്‍ കുറവായിരിക്കുമോ ? (കാരണം മുസ്ലീങ്ങളുടെ അപ്പോഴുള്ള വളര്‍ച്ചാഘട്ടത്തില്‍ പോലും ശത്രുക്കള്‍ അവരെ ബഹുമാനിച്ചിരുന്നു) നബി(സ)പറഞ്ഞു ഇല്ല എണ്ണത്തിലവര്‍ കുറവായിരിക്കില്ല. പക്ഷേ അവര്‍ പുഴയിലെ ചണ്ടി പോലെയായിരിക്കും ഒഴുക്ക് എവിടെക്കാണോ അവിടെക്ക് ഒഴുകി കൊണ്ടിരിക്കും.
പരിശുദ്ധ പ്രവാചകന്റെ 1400 വര്‍ഷം പഴക്കമുള്ള ഈ വാക്കുകളെ അന്വര്‍ത്ഥമാക്കുന്ന പ്രവണതകളാണ് ഇന്ന് നവീനലോകത്ത് കണ്ടുകൊണ്ടിരിക്കുന്നത്. പുതുയുഗത്തിന്റെ അഷ്ടദിക്കുകളില്‍ മുസ്‌ലിമായി എന്ന ഒറ്റ കാരണം കൊണ്ട് കോടികണക്കിനാളുകളാണ് ദുഃഖത്തിലും ദുരിതത്തിനും അടിമപ്പെട്ടുകൊണ്ടിരിക്കുന്നത്. മനുഷ്യനെന്ന പരിഗണപോലും ഇവര്‍ക്ക്‌നല്‍കുന്നില്ല എന്നത് ദുഃഖഹേതുവായ നഗ്നസത്യമാണ്. ഇതില്‍ പുറംലോകം അറിയുന്നതും അറിയാത്തതുമുണ്ട്. പുറലോകമറിയുന്നതിനെതിരെ പ്രതിക്ഷേധങ്ങള്‍ സ്വഭാവികമായി കുറഞ്ഞസമയത്തിനു വേണ്ടിയാണങ്കിലും ഉയരാറുണ്ട്. എന്നാല്‍ പുറം ലോകമറിയാത്തത് എക്കാലവും മൗനമായി തുടരുന്നുഎന്നത് തിരസ്‌കരിക്കാന്‍ പറ്റാത്തവാസ്തവമാണ്.
അത്തരത്തില്‍ ലോകം മൂടിവെച്ചതാണ് അല്ലങ്കില്‍ ആരുടെയൊക്കെ സ്വാര്‍ത്ഥ താല്‍പര്യത്തിന് വേണ്ടിമൂടിവെക്കപ്പെട്ടതാണ് ചൈനയിലെ ഉയിഗൂര്‍ മുസ്ലീങ്ങള്‍. ചൈനഎന്നത് കമ്യൂണിസ്റ്റ് രാജ്യമാണ്. അതാണ് അവരെ ലോകത്തിന് മുന്നില്‍ വ്യതസ്ഥമാക്കുന്നത്. യഥാര്‍ത്തത്തില്‍ കമ്യൂണിസമെന്നാല്‍ മനുഷ്യന്‍ മനുഷ്യനെ ചൂഷണം ചെയ്യുന്ന സാഹചര്യമില്ലാത്ത സമത്വ വ്യവസ്ഥിതിയാണ്. എന്നാല്‍ ചൈനയിലെ മനുഷ്യസമത്വത്തിന് തെളിച്ചമുണ്ടോ എന്ന് പരിഷോദിച്ചാല്‍ ചരിത്രം മാത്രമല്ല വര്‍ത്തമാനം പരതിയാലും ഇല്ല എന്നഉത്തരമാണ് പിന്‍ബലമുണ്ടാവുക. എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്ന ചൈനയുടെ മുഖം, കര്‍ശന മാധ്യമനിയന്ത്രണത്തില്‍ പുറലോകമറിയാറില്ല. കമ്യണിസത്തിന് മതമില്ലാത്തത് കൊണ്ട് ചൈനയില്‍ പ്രത്യേക മതമെന്ന നിലപാട് സ്വീകരിക്കാന്‍ പറ്റില്ല. കമ്യൂണിസമാണവരുടെ മതം. അവരുടെ നേതാവായ ജീന്‍ പിങ്ങാണവരുടെ ഏറ്റവും വലിയ ആരാധ്യനും ബഹുമാന്യനുമായദൈവം. അതിനാല്‍ തന്നെ മതവിശ്വസമുള്ള ചിഹ്നങ്ങളും മറ്റും നീക്കം ചെയ്ത് അവിടെ ജീന്‍പിങ്ങിന്റെ ചിത്രം പ്രചരിപ്പിക്കണമെന്ന നിയമം മാസങ്ങള്‍ക്ക്മുമ്പാണ് ചൈനീസ് ഭരണക്കൂടം പുറപ്പെടുവിപ്പിച്ചത്. മാത്രമല്ല ഈ രഹസ്യനീക്കത്തിന്റെ വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ ആരംഭിച്ചതാണ്. അവരുടെ സ്വയംഭരണ പ്രദേശമായ ഷിന്‍ ജിയാങ്ങ്് പ്രവിശ്യയിലേ 15 കോടിയോളം വരുന്ന മുസ്ലീങ്ങളെ ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങള്‍.
പ്രത്യകം തയ്യാറാക്കിയ തടങ്കല്‍ കേന്ദ്രങ്ങളിലേക്ക് ഉഗിയൂരികളെ കൊണ്ടുപ്പോയി വിശ്വസമാറ്റത്തിനായി നിര്‍ബന്ധിക്കുന്നു. ഇത്തരം കേന്ദ്രങ്ങളേകുറിച്ച് അന്താരാഷ്ട്രമനുഷ്യവകാശസംഘടനകള്‍ അരോപണമുന്നയിച്ചപ്പോള്‍ ആദ്യഘട്ടത്തില്‍ തന്നെ ചൈന അതിനെ നിഷേധിച്ചു. എന്നാല്‍ പീഢന കേന്ദ്രങ്ങളില്‍ നിന്ന് രക്ഷപ്പെട്ടവരും അടിച്ചലുകള്‍ ഭയന്ന് രാജ്യം വിട്ടവരും തടവറയേ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടു. കൂടാതെ സാറ്റ്‌ലൈറ്റ് ദൃശ്യങ്ങളും അത് സത്യമാണെന്ന് വാദിച്ചു. അപ്പോഴാണ് ത്രീവ്രവാദത്തില്‍ നിന്നും തെറ്റായ വിശ്വസങ്ങളില്‍ നിന്നും രക്ഷിക്കാനുള്ള തൊഴിലധിഷ്ടത കേന്ദ്രങ്ങളാണെന്നുള്ള മറസൃഷ്ടിച്ച് ഷിന്‍ ജിയാങ്ങ് അധികൃതര്‍ തടിയൂരിയതും മുഖം മിനുക്കിയതുമെല്ലാം. ഉയുഗൂര്‍ ക്യാമ്പുകളില്‍ സാധാരണ മനുഷ്യനാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നണ് us ലെ ചൈനീസ് അമ്പാസിഡറായ സിയുടിയാങ്കായി പ്രസ്ത്ഥാവിച്ചത്.
എന്നാല്‍ ഇത്തരത്തിലുള്ള പച്ച നുണകളെ കുഴിച്ചുമൂടിക്കെണ്ടാണ് ആനംസ്റ്റിയുടെ മുന്നറിപ്പ് വന്നത് ‘ലോകമാഹായുദ്ധക്കാലത്തുണ്ടായിരുന്ന കോണ്‍ സണ്‍ ട്രേഷന്‍ ക്യാമ്പുകള്‍ക്കു സമാനമായ പീഢനമുറകളാണ് തടങ്ങല്‍ കേന്ദ്രങ്ങളില്‍ നടക്കുന്നത്എന്നായിരുന്നു റിപ്പോര്‍ട്ട്. un റിപ്പോര്‍ട്ട് പ്രകാരം 10 ലക്ഷത്തില്‍ കൂടുതല്‍ ഉയിഗൂര്‍ കസാഖ് ന്യൂനപക്ഷങ്ങള്‍ ഇവിടെയുണ്ടന്നാണ്. എന്നാല്‍ ഇതിനെയെല്ലാം ഞെട്ടിപ്പിക്കുന്നതായിരുന്നു ചൈനീസ് ഗവേഷകന്‍ പാട്രക്പൂന്‍ പറയുന്നത്. ആനംസ്റ്റിയുടെ ഗവേഷകനായഇദ്ദേഹത്തിന്റെ കണക്കുപ്രകാരം 30 ലക്ഷത്തോളമാളുകളിവിടെ ദുരിതമനുഭവിക്കുന്നു. മാത്രമല്ല ചൈനീസ് കമ്യൂണിസ്റ്റ് നേതാക്കളുടെ പേരില്‍ സത്യം ചെയ്യിപ്പിക്കല്‍ മദ്യവും പിന്നിയിറച്ചിയും കഴിക്കാന്‍ നിര്‍ബന്ധിക്കല്‍ തുടങ്ങിയ മത വിശ്വസ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഇവിടുത്തെ ദിനചര്യകളാണ്.
യു.എസിലെ വാഷിംങ്ങ്ടണിലെ പ്രസ്സിലിരുന്ന് തടങ്കില്‍ നിന്ന് രക്ഷപ്പെട്ട മിഹിര്‍ഗുല്‍ , ടുര്‍സന്‍, എന്ന ഉയിഗൂറുകാരി അനുഭവിച്ച ക്രൂരത അറിഞ്ഞാല്‍ കണ്ണില്‍ നിന്ന് കടലൊഴുകും എന്നത് തീര്‍ച്ചയാണ്. കാരണം, ചൈന സര്‍ക്കാരിന്റെ ലോകത്തെ ഞെട്ടിപ്പിക്കുന്ന കഥയാണവള്‍ അവിടെ വിവരിച്ചത്.
തന്നെയും തന്റെ മൂന്ന് മക്കളെയും പല തവണ അറസ്റ്റ് ചെയ്തു. തന്നെ കാണാത്ത വിധം വേറെ വേറെ സെല്ലുകളിലാണ് പാര്‍പ്പിച്ചത്. രണ്ടാം തവണ മക്കളെ തിരിച്ച് തന്നപ്പോള്‍ ഒരു കുട്ടി മരിക്കുകയും മറ്റെ കുട്ടിയുടെ തലക്ക് മാരകമായ മുറിവേല്‍ക്കുകയും രക്ത സ്രാവമുണ്ടാവുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ കണ്ണിറുകുന്ന അല്ലെങ്കില്‍ പല്ലു കടിക്കുന്ന ക്രൂരതയുടെ മുടിക്കെട്ടഴിച്ചിടുകയായിരുന്നു അവിടെ. ആദ്യമായി അറസ്റ്റ് ചെയ്തപ്പോള്‍ ദിവസങ്ങളോളം ഉറക്കം പോലും നിഷേധിച്ച് ചോദ്യം ചെയ്തു. അനാവിശ്യ മരുന്നുകള്‍ കുടിപ്പിച്ചു. പലതവണ അറസ്റ്റ് ചെയ്തപ്പോയും പീഢനങ്ങളുടെ രൂക്ഷത വര്‍ധിച്ചുകൊണ്ടേയിരുന്നു. ചെറിയ സെല്ലില്‍ 60 സ്ത്രീകളെ വരെ പാര്‍പ്പിച്ചു. ക്യാമറക്ക് മുന്നില്‍ ശുചി മുറിഉപയോഗിക്കേണ്ടിവന്നു. അനാവിശ്യ മരുന്നുകള്‍ കുടിപ്പിച്ചതിന്റെ ഫലമായി ഒരുപാട് ആളുകളുടെ ആര്‍ത്തവം നിന്ന് രക്തം കേടായി രക്തംസ്രാവമുണ്ടായി. മൂന്നുമാസം തടങ്കലില്‍ മരിച്ച് വീണത് ഒമ്പത് സ്ത്രീകളാണ്. അക്രമങ്ങള്‍ സഹിക്കവയ്യാതെ ഒരോ തവണയും ‘പ്ലീസ് ഒന്ന് കൊന്നു തരൂ’ എന്നും പോലും യാചിച്ചു പറഞ്ഞു. ഈ അക്രമപരമ്പരക്കെല്ലാം കാരണമായി പറഞ്ഞത് നീയൊരു ഉയിഗൂര്‍ വംശജയാണ് എന്നതാണ്. ഷിന്‍ ജിയാങ്ങിന്റെ മാധ്യമ നിയന്ത്രങ്ങളുള്ളതിനാല്‍ ചൈനയില്‍ നിന്നുള്ള കൊടിയ പീഢനങ്ങളൊന്നും പുറത്തേക്ക് നിര്‍ഗളിക്കുന്ന അവസ്ഥ സംജാതമാകാറില്ല.
തടങ്കല്‍ കേന്ദ്രത്തിലെ അനുഭവങ്ങള്‍ വിദേശത്തുള്ളവരോ, ഇവിടെ നിന്ന് രക്ഷപ്പെട്ടവര്‍ പോലും മാധ്യമള്‍ക്കുമുന്നില്‍ പുങ്കവെക്കാന്‍ ധൈര്യപ്പെടാറില്ല. കാരണം വെളിപ്പെടുത്തുന്നവരുടെ ബന്ധുക്കളതിന്റെ ഫലങ്ങള്‍ അനുഭവിക്കേണ്ടിവരും. സര്‍ക്കാറിന്റെ നിരീക്ഷണത്തില്‍ ഉയിഗൂര്‍ ജാഗ്രതയിലും ഭീതിയിലുമാണെന്നും വിദേശത്തുള്ളവര്‍ ചൈനയിലെ തങ്ങളുടെ ബന്ധുക്കളെയോര്‍ത്ത് പീഢനം വെളിപ്പെടുത്താന്‍ തയ്യാറാകുന്നില്ലന്നും ചൈനയിലെ ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് ഡയരക്ടര്‍ സോഫിയ റിച്ചാര്‍ഡ് പറഞ്ഞിരിക്കുന്നു മാത്രമല്ല ഇവിടെ നോമ്പും നിസ്‌ക്കാരവും മറ്റ് ആരാധനകളെല്ലാം ജയില്‍ ശിക്ഷഅനുഭവിക്കാന്‍ മാത്രം പര്യപ്തമാണ്. ഇവിടെ ജുമുഅഃ നിസ്‌ക്കാരം നടക്കുമ്പോള്‍ വരെ പുറത്ത് വലിയ ശബ്ധത്തില്‍ ബ്ലൂ ഫിലിം ഓണാക്കലും പതിവാക്കലും പതിവാണ്.
എന്തെക്കെയായാലും ചൈനീസ് സര്‍ക്കാറിന്റെ പീഢനം വ്യക്തമാണ്. പക്ഷേ മാധ്യമ പ്രവര്‍ത്തകര്‍ക്കോ un ന്റെ നേത്രത്തിലുള്ള മനുഷ്യവകാശപ്രതിനിതികള്‍ക്കോ ഷിന്‍ജിയാങ്ങ് പ്രാവിശ്യയിലേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കാരില്ല. എന്നാല്‍ ഈ വംശഹത്യ തുടമ്പോഴും മൗനം പാലിക്കുന്നത് ആര്‍ക്ക്‌വേണ്ടിയാണ് എന്ന ചോദ്യം ലോകരാഷ്ടങ്ങള്‍ വരെ കേള്‍ക്കാന്‍ആഗ്രഹിക്കാത്തതാണ് വളരെ സങ്കടകരമായ സത്യമാണ്. ഇസ്‌റാഈല്‍ പീഢനം നേരിടുന്ന ഫലസ്തീനികള്‍ക്ക് ലഭിക്കുന്ന മാധ്യമശ്രദ്ധ ഇവര്‍ക്ക് ലഭിക്കുന്നില്ലന്ന് മാത്രമല്ല രാജ്യം വിടാന്‍ പോലും ആനുവദിക്കാതെ ആ ജനതയെ മൊത്തം മാനസിക പരി പ്രവര്‍ത്തനത്തിലൂടെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്.
ഉയിഗൂര്‍ പീഢനത്തില്‍ പങ്കാളിയായ ഷിന്‍ജിയാങ്ങ് പ്രവിശ്യമേധാവിയുള്‍പടെയുള്ളവര്‍ക്കെതിരെ ഉപരോധമേര്‍പ്പെടുത്താനുള്ള നീക്കം us നടത്തിയിരുന്നു എന്നാല്‍ വ്യാപാരയുദ്ധത്തിന്റെ അലയോലികള്‍ക്കിടയില്‍ ആശബ്ദങ്ങള്‍ അപ്രത്യക്ഷമായി.
2009ല്‍ ആരംഭിച്ച നൃൂനപക്ഷ ശുദ്ധീകരണം രണ്ട് വര്‍ഷം മുമ്പാണ് ചൈന ശക്തികൂട്ടിയത്. അവരെ വിട്ടയക്കണമെന്ന uno ന്റെ ആജ്ഞക്ക് ത്രീവ്രവാധത്തെ നേരിടുന്നതിന്റെ ഭാഗമാണിതെന്ന നൊണ്ടിന്യായം പറഞ്ഞ് തലയൂരുകയാണ് ചൈന ചെയ്തത്. എന്നാല്‍ ഇതിനെതിരില്‍ uno രക്ഷസമിതി ഉപരോധമേപ്പെടുത്തിയാലും അത് വീറ്റോ ചെയ്യാനുള്ള അധികാരം ചൈനക്കുണ്ട്. കൂടാതെ റഷ്യയുടെ പിന്തുണയും ചൈനക്കുണ്ട്.
എന്നാല്‍ അതിനെല്ലാമുപരി ചൈനക്കെതിരെ ശബ്ദിക്കാത്ത അറബ് രാഷ്ട്രങ്ങളുടെ മൗനം വഞ്ചനാത്മകമാണ്. സാമ്പത്തിക നേട്ടമെന്നതിനപ്പുറം ഒരുവംശത്തെ ഉന്മലനം ചൊയ്യുന്നത് തടയാനായി അറബ് രാഷ്ട്രങ്ങള്‍ പോലും മുന്നിട്ടിറങ്ങിയിട്ടില്ലങ്ങില്‍ ഷിന്‍ ജിയാങ്ങ് പൂര്‍ണമായും ഉയിഗൂറികളില്ലാത്ത പ്രദേശമായിമാറും
2050 ആകുമ്പോയേക്കും ലോകത്ത് മുസ്ലീങ്ങളാകും കൂടുതല്‍ എന്ന് സര്‍വേകള്‍ പോലും തെളിയിക്കുന്ന ഇക്കാലത്ത് ഇതിനു വേണ്ടി ഒരാളു പോലും തുനിഞ്ഞിറങ്ങാതെ ഭൗതികനേട്ടത്തിനായി അതെല്ലാം കാണാഭാവം നടിക്കുന്നു എന്നത് വളരെ പ്രതിഷേധാര്‍ഹമാണെന്നത് മാത്രമല്ല ഇവിടെയാണ് സ്വഹാബാക്കളുടെ ചോദ്യത്തിനും നബി (സ) തങ്ങളുടെ മറുപടിക്കും പതിന്മടങ്ങ് പ്രസക്തിയാര്‍ജിക്കുന്നത്.
|Amir OC Mukkam|