+919074525205

Contact Us: We value your thoughts and ideas. Reach out to us through our ‘Contact Us’ page. Whether you have a query, suggestion, or just want to share your thoughts about our web magazine, we’re all ears. Your feedback helps us grow and deliver content that caters to your interests. Connect with us today!

ഓർമകളിൽ മായാതെ കെ.ടി മാനു മുസ്ലിയാർ

| ശഫീഖ് വാക്കോട് |


പത്ത്‌ വർഷം മുമ്പ്,
ജന സാഗരം തീർത്ത കോഴിക്കോട് കടപ്പുറം.
ജന ലക്ഷങ്ങളെ കൺകുളിർക്കെ കണ്ട്
സമസ്തക്ക് നെടും തൂണായി നിന്ന്
ആദർശം ആരുടെ മുന്നിലും പണയം വെക്കാതെ ആർജവത്തോടെ കേരള മുസ്ലിംകളെ നയിച്ച ഒരു വലിയ പണ്ഡിത തേജസ് ആ വേദിയിൽ നിന്നും മെല്ലെ ഇറങ്ങി. തൻ്റെ അവസാനത്തെ ഇറക്കം. അദ്ദേഹം
ഈ ലോകത്തോട് വിട പറഞ്ഞു.
ജന ലക്ഷങ്ങൾ ആ കടപ്പുറത്ത് വെച്ച് തന്നെ ആ വലിയ മനുഷ്യന് വേണ്ടി ജനാസ നമസ്ക്കരിച്ചു.
അതെ,
ഉസ്താദ് കെ.ടി. മാനു മുസ്ലിയാർ.
തികഞ്ഞ പണ്ഡിതൻ, നല്ല എഴുത്തുക്കാരൻ,ഉജ്ജല വാഗ്മി, മികച്ച മാപ്പിള കവി, സുന്നത്ത് ജമാഅത്തിൻ്റെ ധീര ശബ്ദം,സംഘാടകൻ തുടങ്ങീ മത-സാമൂഹിക മേഖലയിൽ തൻ്റേതായ വ്യക്തി പ്രഭ തെളിയിച്ച വലിയ മനുഷ്യൻ.
പേനയും പീoവും എങ്ങനെ വിനിയോഗിക്കണമെന്ന് മാനു മുസ്ലിയാർ ജീവിതത്തിലൂടെ നമ്മുക്ക് കാണിച്ച് തന്നിട്ടുണ്ട്.
സമസ്തക്ക് ഒരു പ്രശ്നം വരുമ്പോൾ ഒരു പോരാളിയായി അദ്ദേഹം മുന്നിലുണ്ടാവും. അല്ലാത്ത പക്ഷം സർവ്വ മേഖലയിലും ഒരു ഉപദേശകനായി പിന്നിലുണ്ടാവും.
ഒരു കാലത്ത് സമസ്തക്കെതിരെ ചിലർ മുറവിളി കൂട്ടിയപ്പോൾ അവരെ ചെറുത്ത് നിറുത്തിയതിൽ മാനു മുസ്ലിയാരുടെ പങ്ക് വലുതാണ്. അസഭ്യങ്ങളേയും ശബ്ദ കോലാഹലങ്ങളേയും കല്ലേറിനേയും തൻ്റെ പ്രഭാഷണം കൊണ്ട് തിരിച്ചടിച്ചു.
മലയോര മേഖലയിലെ മത-സാമൂഹിക-വിദ്യഭ്യാസ മേഖലയിൽ മാനു മുസ്ലിയാർ തീർത്ത വിപ്ലവം  ചെറുതല്ല.
ലളിത ജീവിതത്തിൻ്റെ നേർരൂപമായിരുന്നു കെ.ടി.ഉസ്താദ്.


പത്ത് വർഷങ്ങൾക്കിപ്പുറം,
ആ വലിയ മനുഷ്യൻ്റെ പ്രതിഫലനമാണ് ആ നഗരി.മാനു ഉസ്താദിൻ്റെ ഓർമകൾ ആ നഗരിയിലൂടെ കേരളമാകെ കള മാടി കൊണ്ടിരിക്കുന്നു. മാനു ഉസ്താദിൻ്റെ പാഥ പിന്തുടർന്ന് സമസ്തക്കു കീഴിൽ അണി നിരക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ… ആമീൻ.

Avatar
 | Website |  + posts
Share this article
Shareable URL
Prev Post

രോഷാഗ്നി

Next Post

ചരിത്രം ആവർത്തിക്കപ്പെടുകയാണ്

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Read next