+919074525205

Contact Us: We value your thoughts and ideas. Reach out to us through our ‘Contact Us’ page. Whether you have a query, suggestion, or just want to share your thoughts about our web magazine, we’re all ears. Your feedback helps us grow and deliver content that caters to your interests. Connect with us today!

അറഫാ പ്രഖ്യാപനങ്ങള്‍

മുഹമ്മദ് ശഫീഖ് ഫൈസി വാക്കോട്‌
അറഫ: ചില പ്രഖ്യാപനങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്.ലോകത്ത് ഇന്നേവരെ ഒരാളും പ്രഖ്യാപിക്കാത്ത ചില മനുഷ്യവകാശ പ്രഖ്യാപനങ്ങളായിരുന്നവകൾ.മുഹമ്മദ് നബിയേയും ഇസ്‌ലാമിനേയും മോശപ്പെട്ട രീതിയിൽ സമൂഹത്തിനു മുമ്പിൽ ചിത്രീകരിക്കുന്നവർ ഈ പ്രഖ്യാപനങ്ങളൊന്നും കാണാത്തവരോ കണ്ടതായി നടിക്കാത്തവരോ യാവുന്നു എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്.
 മനുഷ്യവകാശങ്ങൾ,വ്യക്തിസ്വാതന്ത്ര്യം, സാമൂഹിക നീതി, സത്രീ സംരക്ഷണം, സാഹോദര്യ സ്നേഹം, അധർമത്തിനും അക്രമത്തിനുമെതിരെയുള്ള പോരാട്ടം തുടങ്ങീ സർവ്വ മേഖലയിലും തൊട്ടുണർത്തുന്ന ചരിത്ര പ്രസിദ്ധമായ പ്രസംഗമായിരുന്നു നബി തങ്ങൾ അറഫാ മൈതാനിയിൽ തൻ്റെ വിടവാങ്ങൽ പ്രസംഗത്തിലൂടെ നിർവ്വഹിച്ചത്.മനുഷ്യവകാശത്തിൻ്റെ ഏറ്റവും വലിയ പ്രഖ്യാപനങ്ങളായിരുന്നവകൾ.അതിൻ്റെ ഓരോ വാക്കുകളും ഓരോ വരികളും ശാശ്വതമാക്കി സൂക്ഷിക്കപ്പെടേണ്ടതും സൂക്ഷിക്കപ്പെടുന്നതുമാണ്.
“നിങ്ങളുടെ ഈ ദിവസവും(അറഫാ ദിനം) നിങ്ങളുടെ ഈ മാസവും(ദുൽ ഹിജ്ജ) നിങ്ങളുടെ ഈ പട്ടണവും(മക്ക) എത്രമാത്രം പവിത്രമാക്കപ്പെട്ടിരിക്കുന്നുവോ അതുപോലെ ഓരോ വിശ്വാസിയുടേയും സ്വത്തും രക്തവും അഭിമാനവും പവിത്രമായി നിങ്ങൾ ഗണിക്കണം” എന്ന് അറഫാ മൈദാനിയിൽ സംഘമിച്ച ഒരു ലക്ഷത്തിൽ പരം വരുന്ന തൻ്റെ അനുയായികളോട് പ്രവാചകൻ (സ) പ്രഖ്യാപിച്ചു.അക്രമം രാജവാഴ്ച നടത്തുന്ന ആധുനികന് മുന്നിൽ ഈ പ്രഖ്യാപനം വലിയ പാഠമാണ്.നിസാര കാര്യങ്ങൾക്ക് വേണ്ടി വരേ അക്രമം അഴിച്ച് വിടുന്നവരാണിന്ന് അധിക പേരും.അനാവശ്യമായി രക്ത ചൊരിച്ചിലുകൾ ഉണ്ടാക്കി ആസ്വാധനം കണ്ടത്തുന്നവരിന്ന് നിരവധിയാണ്.
തനിക്ക് അവകാശമില്ലാത്ത മുതലുകളിൽ കൈ കടത്താൻ ശ്രമിക്കുന്ന നിരവധി ആളുകളെ കാണാൻ സാധിക്കും.ഭൂസ്വത്ത്,സാമ്പത്തിക ഇടപാടുകൾ തുടങ്ങീ നിരവധി ഘട്ടങ്ങളിൽ അന്യൻ്റെ സ്വത്തിൽ കൈ കടത്തരുതെന്ന മൂല്യബോധമുള്ള ഒരു സന്ദേശമാണ് നബി(സ) അറഫാ മൈതാനിയിൽ വെച്ച് പ്രഖ്യാപിച്ചത്.
ഒരു മനുഷ്യൻ്റെ അഭിമാനത്തിന് വലിയ വില കൽപിക്കണം.അത് സമൂഹത്തിൻ്റെ മുന്നിൽ പിച്ചി ചിന്തി അവൻ്റെ മാനസിക നില തെറ്റിപ്പിക്കരുത്.മനുഷ്യൻ്റെ സ്വകാര്യ നിമിഷങ്ങളെ ഒളി ക്യാമറ കണ്ണുകളിലൂടെ ഒപ്പിയെടുത്തത് സോഷ്യൽ മീഡിയകളിലൂടെ സമൂഹ മധ്യത്തിലേക്ക് എറിഞ്ഞ് കൊടുത്ത് അതിൽ നിന്നും ഒരു മനുഷ്യൻ്റെ അഭിമാനത്തെ വലിച്ചു കീറി ചിന്നഭിന്നമാക്കുന്ന ആധുനികൻ ഏറെ കാതോർക്കേണ്ട ഒരു പ്രഖ്യാപനമാണിത്. പലരും മറ്റുള്ളവരുടെ അഭിമാനത്തിന് കളങ്കം വരുത്താൻ വല്ല മാർഗങ്ങളുമുണ്ടോയെന്ന് ചികന്നന്വേഷിക്കുമ്പോൾ മറ്റൊരാളുടെ അഭിമാനത്തിന് കളങ്കം വരുത്തരുതെന്ന പ്രവാചകൻ്റെ വാക്കിന് സമൂഹത്തിന് മുന്നിൽ എത്രമാത്രം പ്രസക്തിയാർജിക്കുന്നുണ്ട്.
“നിങ്ങളെ വിശ്വാസമർപ്പിച്ച് വല്ലതും ഏൽപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അവർക്ക് അതിനെ  തിരികെ നൽകണം”. വിശ്വസ്തത മാനുഷിക ധർമവും വിശ്വാസിയുടെ ലക്ഷണവുമാണ്. പക്ഷെ ഈ മാനുഷിക ധർമം സമൂഹത്തിനു മുമ്പിൽ നിന്നും എടുത്ത് കളയപ്പെടുന്ന ഈ കാലഘട്ടത്തിൽ നബി തങ്ങളുടെ ഈ പ്രഖ്യാപനത്തിൻ്റെ പ്രസക്തി ഏറെ പ്രസക്തിയാർജിക്കുന്നതാണ്.ആർക്കും ആരേയും വിശ്വസിക്കാൻ സാധിക്കാത്ത ഒരു കാലഘട്ടമായി മാറിയിരിക്കുന്നു നവയുഗം. സാങ്കേതിക വിദ്യകൾക്ക് ചിറക് വെച്ചപ്പോൾ സ്വകാര സംഭാഷണങ്ങൾ വരേ വൈറലാക്കി തൻ്റെ ചാനലിൻ്റെ സബ്സ്ക്രേബ്സിൻ്റെ എണ്ണം വർദ്ധിപ്പിക്കാൻ  ശ്രമിക്കുന്ന ഈ കാലഘട്ടത്തിൽ ആരെയാണ് നമുക്ക് വിശ്വസിക്കാൻ കഴിയുക.അവിടെയാണ് വിശ്വസ്തതയുടെ പ്രസക്തി പ്രവാചക വചനങ്ങളിലൂടെ സമൂഹ മധ്യേ തുറന്നു കാണിച്ച് കൊടുക്കേണ്ടത്.
” പലിശ നിഷിദ്ധമാക്കപ്പെട്ടിട്ടുണ്ട്”. പലിശ കാരണം എത്ര പേരാണ് ബുദ്ധിമുട്ടുന്നത്. ഇതു കാരണം പണം തിരികേ നൽകാൻ സാധിക്കാതെ എത്ര പേരാണ് ആത്മഹത്വ ചെയ്യുന്നത്.വീടെല്ലാം പണയം വെച്ച് പലിശ മൂലം തിരിച്ചടക്കാൻ സാധിക്കാതെ തെരുവിലേക്കിറങ്ങുന്നവർ നിരവധിയാണ്.ബാങ്കിൻ്റെ സാമ്പത്തിക  സ്ഥിതി സമ്പന്നമാകുമ്പോൾ പാവപ്പെട്ടവൻ്റെ സാമ്പത്തിക സ്ഥിതി ദാരിദ്ര രേഖക്ക് താഴെ വരുന്നു എന്നതാണ് സത്യം. “നിങ്ങൾ മുടക്കു മുതൽ മാത്രം നൽകിയാൽ മതി, മുടക്ക് മുതലേയൊള്ളു നിങ്ങൾക്ക് വാങ്ങാൻ പറ്റുകയൊള്ളു എന്നും പലിശ നിശിദ്ധമാക്കപ്പെട്ടതാണ്” എന്ന് പ്രവാചകൻ പ്രഖ്യാപിക്കുമ്പോൾ അതല്ലേ ഏറ്റവും വലിയ മനുഷ്യവകാശ പ്രഖ്യാപനം. പലിശ രഹിത ബാങ്കുകളുടെ കടന്നു വരവെല്ലാം ഈ പ്രഖ്യാപനത്തിലൂടെ പാoമുൾകൊണ്ടു തന്നെയാണ്.
“മന: പൂർവ്വം കൊലപാതകം ചെയ്തവനെതിരെ പ്രതികാര നടപടി സ്വീകരിക്കണം.അശ്രദ്ധ കാരണത്താലാണെങ്കിൽ നൂറ്  ഒട്ടകത്തെ നൽകണം”.കൊലപാതകങ്ങൾ ഇന്ന് സർവ്വ സാധാരണയായിരിക്കുന്നു.മനുഷ്യൻ്റെ രക്തത്തിന് ഒട്ടും വില കൽപിക്കാത്തവർ വാഴുന്ന കാലഘട്ടമാണിത്.സ്വന്തം പിതാവിനെ മകൻ കൊലക്കത്തിക്ക് ഇരയാക്കുന്ന കാലമാണിത്.കൊലപാതികൾക്ക് അനുയോജ്യമായ ശിക്ഷ ലഭിക്കാത്തതു കാരണമാണ് വീണ്ടും ഇവരെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ  ചെയാൻ തോന്നിപ്പിക്കുന്നത്.ഇസ്‌ലാമിക ഭരണ കൂടത്തിൻ്റെ കീഴിൽ മന:പൂർവ്വമായി ഒരു കൊലപാതകം ചെയത വനെ അതിൻ്റെ ശിക്ഷാ നടപടിയായി വധിക്കണമെന്നാണ് കൽപന.ഇക്കാരണത്താൽ തന്നെ ഇത്തരം പ്രവർത്തനങ്ങൾ ചെയ്യാൻ മുന്നോട്ട് വരാൻ ഭൂരിപക്ഷവും ധൈര്യം കാണിക്കില്ല എന്നതാണ് സത്യം. ഇതു കാരണം അക്രമ രഹിതമായ ഒരു സാഹചര്യം വാർത്തെടുക്കാൻ സാധിക്കുന്നു.
” നിങ്ങളുടെ ഭാര്യമാർക്ക് നിങ്ങളോടും നിങ്ങൾക്ക് നിങ്ങളുടെ ഭാര്യമാരോടും ഒരുപാട് ബാധ്യതകളുണ്ട്.നിങ്ങളുടെ വിരിപ്പിൽ മറ്റൊരാളുമായി വ്യഭിചാരത്തിലേർപ്പെടാതിരിക്കലും നിങ്ങൾ വെറുക്കുന്നവരെ നിങ്ങളുടെ വീട്ടിൽ പ്രവേശിപ്പിക്കാതിരിക്കലും മോശപ്പെട്ട കാര്യങ്ങൾ ചെയ്യാതിരിക്കലുമെല്ലാം സ്ത്രീയുടെ മേൽ ബാധ്യതയാണ്. നിങ്ങൾക്ക് ഇഷ്ടപ്പെടാത്തത് ചെയ്താൽ കിടപ്പറയിൽ നിന്ന് വെടിയലും മുറിവാകാത്ത രൂപത്തിൽ അടിക്കലും അനുവദിനിയമാണ്.സ്ത്രീകളോട് നന്മയാലുള്ള വസിയ്യത്തിനെ നിങ്ങൾ സ്വീകരിക്കുക. അവർ നിങ്ങളുടെ ഭാര്യ മാത്രമാണ്. മറ്റൊന്നും അവളിൽ നിന്നും നിങ്ങൾക്ക് ഉടമപ്പെടുത്തിയിട്ടില്ല.അള്ളാഹുവിന് വിശ്വാസമർപ്പിച്ചാണ് നിങ്ങൾ അവരെ സ്വീകരിച്ചത്.അള്ളാഹുവിൻ്റെ വചനങ്ങളെ കൊണ്ടാണ് നിങ്ങൾക്ക് അവരെ അനുവദനീയമാക്കി തന്നത്”
സത്രീ സംരക്ഷിക്കപ്പെടേണ്ടവളാണ്. ഭർത്താവ് അവൾക്ക് വേണ്ട കടമകൾ നിറവേറ്റി കൊടുക്കാൻ ബാധ്യസ്തനാണ്.അവളുടെ ഭക്ഷണവും അവളുടെ വസ്ത്രവുമെല്ലാം ഭർത്താവിൻ്റെ ബാധ്യതയിൽ പെട്ടതാണ്. ഇണക്കവും പിണക്കവും ഭാര്യ ഭർത്താക്കന്മാരുടെ ഇടയിൽ സാധാരണയാണ്. ഭർത്താക്കന്മാരുടെ കിടപ്പറകളുടെ ചാരിതാർത്ഥ്യം കാത്തു സൂക്ഷിക്കലും ഭർത്താവിൻ്റെ വീടും മക്കളേയും സംരക്ഷിക്കലുമെല്ലാം ഭാര്യയുടെ കടമയാണ്.
“അള്ളാഹുവിലുള്ള ഭക്തിയുടെ അടിസ്ഥാനത്തിലാണ് മനുഷ്യൻ്റെ മഹത്വം ക്ലിപ്തപ്പെടുത്തുന്നത്.അല്ലാതെ അറബിക്ക് അനറിബിയേക്കാൾ മഹത്വമില്ല”.സാമൂഹിക സമത്വത്തിന് വ്യക്തമായ മാതൃകയാണ് ഇസ്‌ലാം .വെളുത്തവന് കറുത്തവനേക്കാൾ മഹത്വമില്ലെന്ന് പഠിപ്പിച്ചു വർണ വിവേചനത്തേ കാറ്റിൽ പറത്തിയ മതമാണ് ഇസ്ലാം എന്നതും ഇതിനോട്  ചേർത്തി വായിക്കേണ്ടതാണ്.
പ്രവാചകൻ ഈ ലോകത്തിൽ നിന്നും വിടപറഞ്ഞ് പോവാൻ സമയമായിട്ടുണ്ടെന്ന് സൂചന ഈ അറഫാ പ്രസംഗത്തിലൂടെ നബി(സ) നൽകിയിരുന്നു.മക്കത്ത് വെച്ച് ശൈത്വാനെ ആരാധിക്കപ്പെടാത്തതിൽ അവൻ നിരാശനാണെങ്കിലും നിങ്ങൾ നിസാരമായി കാണുന്ന ആരാധന കർമങ്ങളിൽ അവനിക്ക് അനുസരിക്കപ്പെടലിനെ അവൻ തൃപ്തിപ്പെടും. അത് കൊണ്ട് നിങ്ങൾ അവനെ ഭയപ്പെടണമെന്ന് പ്രവാചകൻ ഈ പ്രസംഗത്തിലൂടെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.കഅബയുടെ സേവനം ചെയ്യുന്നതും സംസം വെള്ളം കുടിപ്പിക്കുന്നതുമൊഴികെയുള്ള ജാഹിലിയ പ്രവർത്തനങ്ങൾ നിഷിദ്ധമാക്കപ്പെട്ടിട്ടുണ്ട്, എനിക്ക് ശേഷം കുഫ്റിലേക്ക് മടങ്ങരുതെന്നും ഖുർആനും സുന്നത്തുമാണ് എനിക്ക് ശേഷം ഉപേക്ഷിച്ച്  പോവുന്നത് അതിനെ മുറുകെ പിടിച്ചാൽ നിങ്ങൾ വഴിപിഴച്ചു പോവില്ല എന്നിങ്ങനെയുള്ളതായിരുന്നു നബി തങ്ങളുടെ വിടവാങ്ങൽ പ്രസംഗം.
1 ) ജീവനും സ്വത്തിനുമുള്ള വില 
2 ) മതപ്രബോധനത്തിനുള്ള ബാധ്യത 
3 ) പ്രവൃത്തികളിലും വ്യവഹാരങ്ങളിലും ഉണ്ടായിരിക്കേണ്ട ഉത്തരവാദിത്തബോധം 
4 ) പരോപകാര പ്രതിബദ്ധത 
5 ) സാമ്പത്തിക ചൂഷണത്തിനെതിരേയുള്ള മുന്നറിയിപ്പ് 
6 ) സാമൂഹിക സമത്വ സങ്കൽപ്പം 
7 ) സ്ത്രീ – പുരുഷ ബന്ധങ്ങളിലെ പവിത്രത 
8 ) ആരാധനാകർമങ്ങളുടെ സ്ഥാനവും പ്രാധാന്യവും  
9 ) ഇസ്ലാമിന്റെ ദർശനത്തിന്റെ സാർവകാലികത
തുടങ്ങീ നിരവധി സന്ദേശങ്ങളടങ്ങിയതായിരുന്നു അറഫാ മൈതാനിയിൽ വെച്ച് നബി(സ) നടത്തിയ വിടവാങ്ങൽ പ്രസംഗം.” ഞാൻ നിങ്ങൾക്ക് എല്ലാം എത്തിച്ചു തന്നില്ലേ” എന്ന് ചോദിക്കുമ്പോൾ ” അതേ ” എന്ന് അനുചരന്മാർ മറുപടി പറയുന്നു.”എങ്കിൽ ഇവിടെ സന്നിദ്ധരായവർ അല്ലാത്തവർക്ക് എത്തിച്ച് കൊടുക്കട്ടേ “. ഇതിനു ശേഷം സ്വഹാബത്ത് ലോകത്തിൻ്റെ നാനാ ദിക്കുകളിലേക്ക് സഞ്ചരിക്കുകയും അവിടേയെല്ലാം ഇസ്‌ലാമിക  പ്രഭ ചൊരിക്കുകയും ചെയ്തു.അറഫയിൽ നബി തങ്ങൾ നിർവ്വഹിച്ച ആ പ്രസംഗത്തിൻ്റെ പ്രസക്തി വർഷങ്ങൾ കഴിയുന്തോറും വർധിച്ചു  വരികയാണ് ചെയ്തത്.പ്രസംഗത്തിന് അഭിസംബോധനം ചെയ്യാൻ ഉപയോഗിച്ചത് “ഓ  ജനങ്ങളേ” എന്നാണ്.”സത്യവിശ്വാസികളേ” എന്നല്ല. ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ മുഴുവനും സർവ്വ ജനങ്ങൾക്കുമുള്ളതാണെന്ന് ഈ അഭിസംബോധനത്തിൽ നിന്നും വ്യക്തമാണ്. അറഫാ പ്രഖ്യാപനങ്ങളുടെ സമകാലിക പ്രസക്തി ചർച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ്.
Avatar
 | Website |  + posts
Share this article
Shareable URL
Prev Post

സമസ്ത ;വർത്തമാനവും ഭാവിയും

Next Post

റജബ് ത്വയ്യിബ് ഉർദുഗാൻ, തുർക്കിയുടെ വസന്തം

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Read next