+919074525205

Contact Us: We value your thoughts and ideas. Reach out to us through our ‘Contact Us’ page. Whether you have a query, suggestion, or just want to share your thoughts about our web magazine, we’re all ears. Your feedback helps us grow and deliver content that caters to your interests. Connect with us today!

ഇന്ത്യ ഫാഷിസത്തിനുമുമ്പ്

| Sayyid Anvar Sdidque Pang |

     1947-ഓഗസ്റ്റ് 14 ന്റെ അര്‍ദ്ധരാത്രി കോളനി  ഭരണത്തില്‍ നിന്ന് ഇന്ത്യക്കൊരു വിമോചനം തേടിയെത്തി. കോടിക്കണക്കിന് വരുന്ന ജനങ്ങളുടെ മുഖത്ത് സ്വാതന്ത്രത്തിന്റെ പുഞ്ചിരി വിടര്‍ന്നു. തങ്ങള്‍ കാത്തിരുന്ന വസന്തം വന്നെത്തിയതിന്റെ ആഘോഷത്തിലായിരുന്നു അവര്‍ ദീര്‍ഘ വീക്ഷകരായ നേതാക്കളുടേയും ഇന്ത്യന്‍ ജനതയുടെ കൂട്ടായ പരിശ്രമം കൊണ്ട്് നേടിയെടുത്ത സ്വാതന്ത്രം  അന്നു മുതല്‍ ലോകത്ത് പ്രസരിച്ചു നിന്നു. പക്ഷെ നിഴല്‍ പോലെ പിന്തുടര്‍ന്ന വിഷൂചികയെ പെട്ടെന്ന് തിരിച്ചറയാന്‍ ആര്‍ക്കും സാധിച്ചില്ല. ‘വര്‍ഗീയത’ എന്ന നാമത്തില്‍ അറിയപ്പെടുന്ന കൊടും വിഷം മനുഷ്യ മനസ്സുകളെ ആഗാധ ഗര്‍ത്തത്തിലേക്ക് ആഴ്ത്തിറക്കി. പരസ്പരമുള്ള ആക്ഷേപങ്ങളും മറ്റും അധികരിച്ച് വരുന്ന ഈ സാഹചര്യത്തില്‍ വളരെയേറെ പ്രധാന കൊടുത്ത് നാം ചര്‍ച്ച ചെയ്യേണ്ട ഒരു രോഗമാണ് വര്‍ഗീയത.

ആധുനിക ഇന്ത്യ

  മഹത്തുകളായ ദീര്‍ഘ വീക്ഷികളായ ഒരുപാട് നേതാകന്മാരുടെ ജീവന്‍ മരണ പോരാട്ടത്തിന്റെ ഫലമായി നമ്മുടെ കൈകളില്‍ എത്തിച്ചേര്‍ന്ന നിധിയായിരുന്നു സ്വാതന്ത്രം. പരസ്പരമുള്ള ഐക്യവും നിശ്ചയദാര്‍ഡ്യവും ഒെത്താരുമയും ഇതിനൊരു വലിയ മുതല്‍കൂട്ടായി നിലകൊണ്ടു. എന്നാല്‍ സമകാലിക സാഹചര്യത്തില്‍ ഒന്നു മാറിചിന്തികേണ്ടത് അനിവാര്യമായിരിക്കുന്നു. ഒരു വിഭാഗം ആളുകള്‍ സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കു വേണ്ടി സമൂഹത്തിലെ ന്യൂനപക്ഷ വിഭാഗത്തെ വട്ടമിട്ട് വേട്ടയാടുന്ന സ്ഥിതി തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇന്ത്യക്ക് സ്വാതന്ത്രം കിട്ടിയതുമുതല്‍ ഇത് വളര്‍ന്ന് പന്തലിക്കാന്‍ തുടങ്ങി. അതിന്റെ ഭാഗമായി ഗാന്ധിജിയെ വരെ തോക്കിനിരയാക്കി. ഇന്ന് നടന്നുകൊണ്ടിരിക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ അവരുടെ അജണ്ടകളെ യതാര്‍ത്ഥ്യ വല്‍ക്കരിക്കുകയാണ്. മാനവന്റെ ചിന്താമണ്ഡടലങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തികേണ്ടസമയം ആഗതമായന്ന് പറയാം. മുസ്ലിമെന്ന് കേള്‍ക്കുമ്പോള്‍ തന്നെ അവരെ ഭീകരവാദികളും അക്രമകാരികളുമായി ചിത്രീകരിക്കുന്ന ഫാസിസ്റ്റ് ചിന്താഗതികള്‍ തകര്‍ത്തെറിയുന്നത് ഈ രാജ്യത്തിന്റെ പൈതൃകത്തെ കൂടിയാണ്. പുറത്ത് മുതലക്കണ്ണീര്‍ ഒഴുക്കിയും പുറകില്‍ കഠാര ഒളിപ്പിച്ചുവെച്ചും ഒരു ന്യൂനപക്ഷത്തെ ഇല്ലായ്മ ചെയ്യാന്‍ പ്രതിജ്ഞ ചെയ്തിറങ്ങിയ മൂഢന്മാര്‍ക്കെതിരില്‍ തിരിച്ചറിവ് ഉണ്ടാവേണ്ടക്കാലം അതിക്രമിച്ചിരിക്കുന്നു. കല്‍ബുര്‍ഗിയും,മുഹമ്മദ് അഖ്‌ലാക്കും,ഹാഫിള് ജുനൈദും,നജീബും,ലങ്കേഷും തുടങ്ങി ഒട്ടനവധി ഇരകള്‍ വര്‍ഗീയതയുടെ തീവ്രത നമ്മിലേക്കെത്തിച്ചു തരികയാണ് അവര്‍ ജീവിച്ചിരിപ്പിലെങ്കിലും.
    ഒരു കാലത്ത് യഥാവിധി  നാനാത്വത്തില്‍ ഏകത്വമെന്ന ആശയത്തെ പിന്തുടര്‍ന്ന് പരസ്പരം ഐക്യത്തോടെയും സമാധാന പ്രവര്‍ത്തനങ്ങളിലൂടെയും ലോകത്തിന് മാതൃക കാണിച്ച ഇന്ത്യ ഇന്ന് ആ പവിത്രതയ്ക്ക്  എന്തു പറ്റി. അര്‍ദ്ധരാത്രി സ്വാതന്ത്രത്തിന്റെ ത്രിവര്‍ണ പതാക വാനിലേക്കുയര്‍ന്നപ്പോള്‍ ഇവിടത്തെ കോടിക്കണക്കിന് വരുന്ന ജനങ്ങളുടെ സന്തോഷം കണ്ട ഭരണാധിപന്മാരൊക്കെത്തന്നെയാണ് ആ പുഞ്ചിരി നിറച്ച മുഖത്ത് വര്‍ഗീയതയെന്ന വൈറസ് പരത്തുന്നത്.
Avatar
 | Website |  + posts
Share this article
Shareable URL
Prev Post

മർഹൂം കാപ്പില്‍ വി. ഉമര്‍ മുസ്‌ലിയാര്‍ (ന.മ); വിനയാന്വിതനായ പണ്ഡിത പ്രതിഭ

Next Post

മൃതിയടയുന്ന മതേതരത്വം

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Read next

രോഷാഗ്നി

 |മുഹമ്മദ് ഫവാസ് അകമ്പാടം| ഇന്നിവിടം ചോര ചിന്തുകയാണ്…! ഒപ്പം ആളിപ്പടരുന്ന ജനരോഷവും… കേവലം…