+919074525205

Contact Us: We value your thoughts and ideas. Reach out to us through our ‘Contact Us’ page. Whether you have a query, suggestion, or just want to share your thoughts about our web magazine, we’re all ears. Your feedback helps us grow and deliver content that caters to your interests. Connect with us today!

ജീവിതം പുനര്‍ വിചിന്തനം ചെയ്യാം

    പുതിയൊരു വര്‍ഷം കടന്നുവരുകയാണ്. പിന്നിട്ട കാലത്തിലെ പ്രവൃത്തികളെ എടുത്തുനോക്കി വിശാല വിചാരണ നടത്തേണ്ട സമയമാണിത്. കാരണം നബി(സ) പറഞ്ഞുവല്ലൊ :’ പരലോക വിചാരണക്ക് മുമ്പ് നിങ്ങളുടെ ശരീരങ്ങളെ നിങ്ങള്‍ വിചാരണ ചെയ്യുക. അതുപോലെ കര്‍മ്മങ്ങളെ വിലയിരുത്തുകയും ചെയ്യുക’. ഇക്കാലമത്രയും നമ്മുടെ ആരാധനകളുടെ അവസ്ഥ എന്തായിരുന്നുവെന്ന് ചിന്തിക്കുകയും നാഥനോട് ഖേദിച്ചിമടങ്ങുകയും ചെയ്യേണ്ട അവസരമാണിത്. ഒരുപാട് വര്‍ഷങ്ങള്‍ കടന്നുപോയിട്ടും നാഥനോട് അടുക്കാന്‍ നമുക്ക് കഴിഞ്ഞോ എന്ന് മനസ്സിലാക്കാന്‍ സാധിക്കേണ്ടതുണ്ട്.
യഥാര്‍ത്ഥത്തില്‍ നാഥന്‍ എന്തിനാണ് നമ്മളെ സൃഷ്ടിച്ചിട്ടുള്ളത്? വിശുദ്ധ ഖുര്‍ആന്‍ പറയുന്നു : ‘ എനിക്ക് ആരാധന അര്‍പ്പിക്കാന്‍ വേണ്ടിയിട്ടല്ലാതെ മനുഷ്യവര്‍ഗത്തെയും ഭൂതവര്‍ഗത്തെയും നാം സൃഷ്ടിച്ചിട്ടില്ല(അദ്ദാരിയാത് 56). നമ്മള്‍ ചെയ്യുന്ന കര്‍മ്മങ്ങളെല്ലാം ആരാധനയാവുകയാണ് വേണ്ടത്. അതിനുള്ള മാര്‍ഗം അല്ലാഹു തന്നെയാണ്. അവന്റെ മാര്‍ഗത്തില്‍ പ്രവേശിക്കുക, ഉദ്ദേശം ശുദ്ധിയുള്ളതാവുക. ഈ സന്ദര്‍ഭത്തില്‍ ഹൃദയത്തിനാണ് വലിയ പങ്കുള്ളത്. ഹൃദയസാന്നിദ്ധ്യം ഇവിടെ അനിവാര്യമാണ്. കാരണം ഉദ്ദേശങ്ങള്‍ (നിയ്യത്തുകള്‍) അല്ലാഹുവിന്റെ തൃപ്തിയാണ് എന്നുള്ളതാണ്. ആരാധനകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് നിസ്‌കാരം. ഈ നിസ്‌കാരം മതത്തിന്റെ സ്തംഭവും ദൃഢവിശ്വാസത്തിന്റെ കെട്ടുകയറുമാകുന്നു. ആരാധനകളുടെ ശിരോഭാഗവും , അനുസരണാപരമായ പ്രവൃത്തികളില്‍ പ്രധാനവുമാകുന്നു. കര്‍മശാസ്ത്രത്തില്‍ ഇമാം ഗസ്സാലി(റ) രചിച്ചിട്ടുള്ള ബസീത്ത്,ഒസീത്ത്,വജീസ് എന്നീ ഗ്രന്ഥങ്ങളില്‍ നിസ്‌കാരത്തിന്റെ മൂലതത്വങ്ങളും അതിന്റെ സര്‍വ്വശാഖകളും വിശദീകരിച്ചിട്ടുണ്ട്. കര്‍മശാസ്ത്രത്തില്‍ അപൂര്‍വ്വമായും, അസാധാരണമായും ഉണ്ടാവാറുള്ള അതിന്റെ അതിന്റെ അതിന്റെ ശാഖകളെ വിശദീകരിക്കുവാന്‍ ഇമാം ഗസ്സാലി(റ) കൂടുതല്‍ ശ്രദ്ധയും തിരിച്ചുവിട്ടിട്ടുണ്ട്. ഫത്‌വ നല്‍കുന്നവന് അതില്‍ നിന്ന് സഹായം തേടാനുള്ള ഒരു ഖജനാവാകുവാനനും അഭയത്തിനായി ഓടിയെത്തുന്നവന് ഒരു ലക്ഷ്യമാകുവാനും വേണ്ടിയാണെന്ന് ഇമാമവര്‍കള്‍ പറഞ്ഞിട്ടുണ്ട്.
   ഇത്തരത്തിലുള്ള നിസ്‌കാരത്തെ നാമെങ്ങനെയാണ് സമീപിക്കുന്നത്? അല്ലാഹു പറയുന്നു: ‘എന്നെ സ്മരിക്കാന്‍ വേണ്ടി നിങ്ങള്‍ നമസ്‌കരിക്കുക’ ‘നീ അശ്രദ്ധരാല്‍ ആയിപ്പോകരുത് ‘ എന്നും അല്ലാഹു പറഞ്ഞിട്ടുണ്ട്. ‘ നിങ്ങള്‍ മസ്തിച്ചവരായ അവസ്ഥയില്‍ നിസ്‌കരിക്കരുത്.നിങ്ങള്‍ പറയുന്നത് നിങ്ങള്‍ കേള്‍ക്കുന്നത് വരെ!’ എന്നും അല്ലാഹു പറഞ്ഞിരിക്കുന്നു. ഇതിന്റെ അര്ത്ഥം പലവക ഉദ്ദേശങ്ങളാലുള്ള മസ്താവലാണെന്നും അല്ല ഇഹലോക ബന്ധത്തെ പ്രേമിക്കുന്നതിനാലുള്ള മസ്താവലാണെന്നും പറയപ്പെട്ടിട്ടുണ്ട്. അപ്പോള്‍ നമ്മുടെ ആരാധന കര്‍മങ്ങള്‍ ആര്‍ക്കുവേണ്ടിയാണ് നിര്‍വ്വഹിച്ചത്. നബി(സ) പറഞ്ഞിരിക്കുന്നു : ‘ ആരെങ്കിലും രണ്ടു രകഅത്ത് നിസ്‌കരിച്ചത് ഇഹലോക സംബന്ധമായ കാര്യങ്ങളെപ്പറ്റി അവന്റെ മനസ്സില്‍ ചിന്തിക്കാതെയാണെങ്കില്‍ അവന്റെ കഴിഞ്ഞുപോയ തെറ്റുകളെല്ലാം പൊറുക്കപ്പെടും’.
     നിസ്‌കാരം ഒരു ഉദാഹരണം മാത്രം. ബാക്കി എത്രയെത്ര കര്‍മങ്ങളാണ് നമ്മുടെ ശരീരം നിര്‍വ്വഹിച്ചിട്ടുള്ളത്. അവിടെ ചിന്തിക്കേണ്ടത്. തികഞ്ഞ ഹൃദയസാന്നിദ്ധ്യത്തോടുകൂടെ എത്രകണ്ട് അല്ലാഹുവിനുവേണ്ടി നമ്മള്‍ കര്‍മ്മങ്ങള്‍ അനുഷ്ഠിച്ചിട്ടുണ്ട് എന്നതാണ്. നശ്വരമായ ഈ ഭൂവില്‍ നാഥന്‍ നല്‍കിയ അനുഗ്രഹങ്ങള്‍ വാങ്ങിച്ച് അവന് നന്ദിചെയ്യാതെ പോകരുത്. ഒരു വര്‍ഷംകൂടി വിടപറയുമ്പോള്‍ നമ്മുടെ ചിന്തകള്‍ അല്ലാഹുവിന്റെ സാമീപ്യത്തിലേക്കെത്താനുള്ളതായിരിക്കണം. കാരണം, നിഴലുപോലെ മരണം ഏതുസമയത്തും നമ്മളെ പിടികൂടും. അതുകൊണ്ടാണ് സ്വയം വിചാരണ ചെയ്യാന്‍ പറയുന്നത്. ഒരുപാട് മുന്‍ഗാമികള്‍ ഇതിന് വലിയ പ്രാധാന്യം കല്‍പിച്ചിരുന്നു. പക്ഷെ ചിന്തിക്കാനുള്ള ശേഷിയുണ്ടായിട്ടും നാമത് ചെയ്യുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ബഹുവന്ദ്യനായ ശൈഖ് അബ്ദുറഹ്മാന്‍ അദ്ദാരിമി അന്നഖ്ശബന്തി(ഖ:സി) അവര്‍കള്‍ പറയുന്നു : ‘നീ ഒറ്റപ്പെടുന്നതിന് മുമ്പ് രക്ഷപ്പെടുക’. ഇതിന്റെ വിശാലമായ അര്‍ത്ഥത്തിലേക്ക് കടന്നുചെല്ലുമ്പോള്‍ എവിടെയാണ് മാറ്റം അനിവാര്യമെന്ന മനസ്സിലാകും. കര്‍മ്മങ്ങളില്‍ ഇഹ്‌സാന്‍ വേണം. സൂഫിസത്തിന്റെ കാതലാണത്. അവസരങ്ങള്‍  തന്നെ തേടിവന്നിട്ടും അതിനെ പരിഗണിക്കാതെ പോയതുകാരണം ഖേദിക്കേണ്ടിവന്ന ഒരുപാടാളുകളുടെ ജീവിതം നമുക്ക് പകരുന്നത് ഗുണകാംക്ഷയാണ്. നിസ്സാരമായ ഈ ലോകത്ത് ആരുടെയോ സ്വീകാര്യത ലഭിക്കാന്‍ വേണ്ടി അത്വധ്വാനം ചെയ്യുക എന്നത് ശരിയല്ല. മുതനബ്ബി തന്റെ കവിതയില്‍ പറയുന്നു :
    ‘ ശപിക്കട്ടെ നാഥനീ ലോകത്തെ
     ഒട്ടക സവാരിക്കാരനു കാലുകുത്താന്‍
     ഇതൊരു ചീത്തസ്ഥലം
     മാന്യതയുള്ളവര്‍ക്കിവിടെ പീഢനം മാത്രം’
ഇതുപോലെ കര്‍മ്മങ്ങളെ തെറ്റിന്റെ മാര്‍ഗത്തിലാക്കി നടന്നകന്ന കാലങ്ങള്‍ ഇവിടെ ഓര്‍ക്കണം. ഒര്‍ക്കുന്നത് റബ്ബിനോട് വിനയാന്വിതനായി പാപമോചനമഭ്യര്‍ത്ഥിക്കാന്‍ വേണ്ടിയാവണം. നാം പിന്തുടരേണ്ടത് പ്രവാചക കാലഘട്ടത്തെയാണ്. കാരണം, നബി(സ) പറഞ്ഞത് ‘കാലഘട്ടങ്ങളില്‍വെച്ച ഏറ്റവും നല്ലത് എന്റെ കാലഘട്ടമാണ്’ . അത്തരംത്തിലൂടെ വിജയം നേടാന്‍ നമുക്ക് സാധിക്കും. ഗ്രന്ഥങ്ങള്‍ കൂടെയുണ്ടായത് യാതൊരു പ്രയോജനവും ഇല്ല. പ്രശസ്ത കവി കുഞ്ചന്‍ നമ്പ്യാര്‍ അതിനെക്കുറിച്ച് പറയുന്നത്
    ‘ഗ്രന്ഥം കരത്തിലുണ്ടായാല്‍ മതിയല്ല
     ചന്തത്തിലര്‍ത്ഥം ഗ്രഹിച്ചേ ഫലം വരൂ
     അന്ധനായുള്ളവന്‍ ദീപം കരത്തിങ്ക-
      ലേന്തി നടന്നാല്‍ വഴിയറിഞ്ഞീടുമോ?’
   ഒരുപാട് ഗ്രന്ഥങ്ങള്‍ വായിച്ചും പഠിച്ചും വളര്‍ന്ന ആളുടെ പക്കല്‍ അതനുസരിച്ചുള്ള കര്‍മ്മങ്ങള്‍ ഇല്ലായെങ്കില്‍ അതുകൊണ്ട് എന്തുപകാരമാണുള്ളത്? ഇമാം ഗസ്സാലി(റ) പറയുന്നത് ‘കര്‍മ്മങ്ങളില്ലാത്ത അറിവ് ഭ്രാന്താണ്’ എന്നാണ്. നാം പ്രവര്‍ത്തിക്കേണ്ടവരാണ്. കാരണം, ഈ ലോകം ‘പരലോകത്തേക്കുള്ള കൃഷിയിടമാണ്’. ഇവിടെ അധ്വാനിച്ച് അതിന്റെ ഫലം വാങ്ങുകയാണ് അല്ലാഹുവിന്റെ കോടതിയില്‍. ‘മുഹറം’ അടുത്തെത്തുമ്പോള്‍ സര്‍വ്വപാപങ്ങളില്‍ നിന്നും നാഥനോട് പാപമോചനം തേടി ഹൃദയ ശുദ്ധിയുള്ളവരായി പുതുസമയങ്ങളെ വരവേല്‍ക്കാനും കര്‍മ്മങ്ങളെ ഇഖ്‌ലാസോടുകൂടെയുള്ളതുമാക്കി മാറ്റണം. നാഥന്‍ തുണക്കട്ടെ 

                                                                                                                            Alsif Chittur

Avatar
 | Website |  + posts
Share this article
Shareable URL
Prev Post

അഹ്‌ലുല്‍ ബൈത്ത്; അനുഗ്രഹീത കുടുംബം

Next Post

ഹാപ്പി ന്യൂ ഇയര്‍ 1440

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Read next