+919074525205

Contact Us: We value your thoughts and ideas. Reach out to us through our ‘Contact Us’ page. Whether you have a query, suggestion, or just want to share your thoughts about our web magazine, we’re all ears. Your feedback helps us grow and deliver content that caters to your interests. Connect with us today!

സ്‌നേഹത്തിന്റെ കനക കൊട്ടാരമായിരുന്നു ഉപ്പച്ചി




|Abdhullah Faizy Kunnath|
സ്‌നേഹമാണ് ഉപ്പയെ  കുറിച്ചോര്‍ക്കുമ്പോള്‍, മനസ്സില്‍ കുളിരുമാണ് അവിടെത്തെ ഓരോ ചലനങ്ങളും
ഞങ്ങള്‍ക്കുമുമ്പില്‍ എന്നും പൂവിട്ട് നിന്നു. ഉലമാ-ഉമറാ എന്നതിന്റെ നേര്‍ പതിപ്പായി സമസ്തക്കും ലീഗിനും വേണ്ടി ഒരുപാട് ഓടി നടന്നു, ജീവിതാന്ത്യം വരെ അത് മുറുകെ പിടിച്ച് ഞങ്ങളില്‍ ഒരു വന്‍ വിടവ് സൃഷ്ടിച്ച് നാഥന്റെ വിളിക്കുത്തരം നല്‍കി. ഉപ്പച്ചി ഇത്രപ്പെട്ടന്ന് പോകുമെന്ന് ഞങ്ങളൊരിക്കലും നിനച്ചില്ല, വീണ് കാലിന് ഒരു ചെറിയ മുറിവ് വന്നു എന്നല്ലാതെ ഒന്നും തന്നെ ആ ജീവിതത്തെ തളര്‍ത്തിയില്ല, സതാ ജാഗ രൂ
ഗരായി നടന്നു, കര്‍മോത്സുകത ആ ജീവിതത്തെ പ്രകാശ പൂരിത മാക്കി സജീവത എന്നത് ഉപ്പച്ചിയില്‍ എന്നു കൂടപ്പിറപ്പായി. അറുപതെട്ടിലെത്തിയപ്പോഴും ആ സജീവത യ്ക്ക് ഒരു തളര്‍ച്ചയും വന്നിരുന്നില്ല എന്ന് തന്നെ പറയാന്‍ കഴിയും.
   ഞാന്‍ മലേഷ്യയില്‍ MBA പഠിക്കുന്ന സമയത്ത് പല പ്രാവി്യം ഉപ്പച്ചി അവിടെ വരുകയും കൂട്ടുകാരോടൊക്കെ സൗഹൃദം പങ്കിടുകയും അവിടുത്തെ ചുറ്റുപാടുകളും സാഹചര്യങ്ങളും മനസ്സിലാക്കി നാട്ടുകാരെനെന്ന നിലയില്‍ അവിടെ കൂട്ടിയതും എന്നെ അത്ഭുതപ്പെടുത്തിയിരുന്നു അന്ന് എനിക്ക് മതവിദ്യാഭ്യസത്തിന്റെ പ്രാദാന്യമോ ശ്രേഷ്ഠതയോ വേണ്ടത്ര ഉണ്ടായിരുന്നില്ല. കാരണം ഉപ്പ എന്നെ പഠിപ്പിച്ചത് മതമായിരുന്നില്ല. പക്ഷെ ഉപ്പ ഒരിക്കല്‍ പറഞ്ഞു മതം കൂടി പഠിച്ചാല്‍ ‘ഉപ്പച്ചിക്കുട്ടി’ ഉഷാറാകും,ഞാന്‍ പലപ്പേഴും ചിന്തിച്ചിട്ടുണ്ട് എന്തിനാണ് ഉപ്പ എന്നെ മതവിദ്യാഭ്യാസത്തിന് മുമ്പ് ഭൗതികം പഠിപ്പിച്ചത്? പക്ഷെ അര്‍ത്ഥം നിറഞ്ഞു നിന്ന് എനിക്ക് ഇപ്പോള്‍ മനസ്സിലാകുന്നുണ്ട് താനും,കുടുംബത്തില്‍ മൂത്തവനായ എന്നെ മത-ഭൗതിക ജ്ഞാനത്തതിന് പര്യപ്തനാക്കി മറ്റു മക്കള്‍ക്കുകൂടി മാതൃക സൃഷ്ടിക്കാന്‍ തന്നെയായിരുന്നു അത്. ആ കുശാല ബുദ്ധിയും തന്റേടവും ഒരിക്കലും കുടുംബ പരിസരത്ത് നടുന്നതിന് പകരം സുമൂഹത്തിന് മുന്നില്‍ കാണിച്ച് കൊടുക്കുകയായിരുന്നു. പട്ടിക്കാട് ജാമിഅഃനൂരിയയില്‍ ആത്മീയ ചലനങ്ങള്‍ നിരീക്ഷിക്കുമ്പോള്‍ സമസ്തയുടെ MEA എന്‍ജിനീയറിങ്ങ് കോളേജിലും വാപ്പച്ചി സജീവ സാനിധ്യം സൃഷ്ടിച്ചു. ഇതൊക്കെ വെറുമൊരു കാട്ടികൂട്ടലുകള്‍ മാത്രമായിരുന്നില്ല. മറിച്ച് അന്യരുടെ മുന്നില്‍ ഒരു പോറലുമേല്‍പ്പിക്കാതെ അതെല്ലെങ്കില്‍ ഒരു പോരായ്മയും ചൂണ്ടിക്കാണക്കാന്‍ കഴിയാത്ത രീതിയില്‍ സമൂഹത്തിന് വേണ്ടി നടന്നുനീങ്ങി. തിരക്കിനിടയില്‍ പോലും ഉസ്താദുമാര്‍-ഗുരുവര്യര്‍-സയ്യിദന്മാര്‍ ഇവരെയൊക്കെ അങ്ങേയറ്റം സ്‌നേഹിച്ചു. ഇതൊക്കെ ഞങ്ങള്‍ക്ക് പറഞ്ഞ തരികയും ചെയ്തിരുന്നു, അവരാണ് സമുദായത്തെ വളര്‍ത്തിയതെന്നും അവരാണ് നമ്മുടെ സുരക്ഷകരെന്നും എന്നൊക്കെ ഞങ്ങള്‍ക്ക് എന്നല്ല സമൂഹത്തിന് മുഴുവന്‍ കാണിച്ചു കൊടുത്തു. ശംസുല്‍ ഉലമയുടെ കൂടെ ജീവിച്ച് അവര്‍ക്ക് താങ്ങും തണലുമായി ഉപ്പച്ചി ജീവിച്ചിരുന്നു, അവിടെത്തെ അനുഗ്രഹമാണ് എന്നെ  ഇത്രത്തോളം ആക്കിയതെന്ന് ഉപ്പച്ചി പറയാറുണ്ടായിരുന്നു. തിരക്കിനിടയില്‍ പോലും പലപ്പോഴും പാണക്കാടും പോകുമായിരുന്നു ഏതൊരു കാര്യത്തിന്റെയും അവസാനവാക്കറിയാന്‍ മദ്ധ്യസ്ഥതക്ക് ഒക്കെ അങ്ങോട്ടും ഇങ്ങോട്ടും ബന്ദം സൃഷ്ടിച്ചു. പാണക്കാടിന്റെ മുറ്റത്ത് എന്നും നാനാ വിശ്യങ്ങള്‍ക്കായി എത്തിയിരുന്നു.

      ജീവിതത്തില്‍ വെറുതെ ഇരിക്കുന്ന, ചടഞ്ഞിരിക്കുന്ന ഒരു ഏര്‍പ്പാട് മരണം വരെ കാണാന്‍ കഴിഞ്ഞിട്ടില്ല എന്നതും നേട്ടമായി കാണാന്‍ കഴി
ഞ്ഞു നമ്മള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കണം എന്ന ഒരു നാനാര്‍ത്ഥമായിരുന്നു അവിടുത്തെ ജീവിതം തിരക്കിട്ട് പരിപാടികള്‍ കഴിഞ്ഞ് വീട്ടില്‍ വന്നതേയുണ്ടാവുകയുള്ളു അപ്പോഴേക്കും അടുത്ത പരിപാടിക്ക്  വിളി വന്നിരിക്കും അപ്പോഴൊന്നും തനിക്ക് വയ്യ എന്നൊരു വാക്ക് ഉപ്പച്ചിയില്‍ നിന്ന് കേള്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. കാലില്‍ മുറിപറ്റിയ സമയത്ത്‌പോലും  വലിച്ച് വലിച്ചാണെങ്കിലും ഉപ്പ സജീവതയില്‍ നിറഞ്ഞു നിന്നു ജാമിഅയുടെ സമ്മേളനം ഉപ്പാക്ക് ഒരു ഉത്സവ പ്രതീതി യായിരുന്നു.മുറിപറ്റിയ സമയത്ത് സ്റ്റിക്ക് പിടിച്ച് സമ്മേളനത്തില്‍ നിറഞ്ഞ് നിന്നപ്പൊള്‍ എന്തിനാണ് ഇത്രപാട്‌പെട്ട് ഓടി നടക്കുന്നതെന്ന് തന്നോട് പലരു ചോദിച്ചിരുന്നു പിന്നീടാണ് അത് അവസാനത്തെ സമ്മേളനമായിരുന്നു എന്ന് അറിയാന്‍ കഴിഞ്ഞത് അതറിഞ്ഞിട്ടായിരിക്കും ഉപ്പച്ചി അസുഖ ബാധിതനായി സമ്മേളനത്തില്‍ നിറഞ്ഞ്  നിന്നത് കഴിഞ്ഞ സമ്മേളനത്തില്‍ ഒരു  വിടവ് അനുഭവപ്പെട്ടിരുന്നു അത് മറ്റൊന്നുമായിരുന്നില്ല ഉപ്പച്ചിയുടെ അഭാവമായിരുന്നു .

 തിരുവനന്തപുരത്ത് ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ ഉപ്പയോടെപ്പം പോയിരുന്നു. അന്ന് എന്നെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നു വേഷ വിധാനം. എല്ലാവരും സ്റ്റാന്റേഡില്‍ വന്നപ്പോള്‍ ഉപ്പച്ചിയെത്തിയിരുന്നത് വാലുള്ള തലപ്പാവും ജുബ്ബയും തുണിയും. ജനനിബിഡമായ വിഐപി സദസ്സില്‍ പോലും വാപ്പ സ്വീകരിച്ചിരുന്നതും ആ ലേബല്‍ തന്നെയായിരുന്നു. അത് ബിസിനസ് മീറ്റിലായാല്‍ പോലും. എത്രയോ കാശ് ഉപ്പച്ചി സമസ്തക്കും മറ്റും വേണ്ടി ചിലവാക്കി. ഞങ്ങളോട് പറയുമായിരുന്നു സ്വദഖ കൊടുക്കണം. സ്വദഖ ചെയ്യണം, എന്നാലെ ജീവിതം സംശുദ്ധമാവൂ. ഉപ്പച്ചിയുള്ള സദസ്സില്‍ സംഭാവനാവശ്യാര്‍ത്ഥം സംഘാടകര്‍ വരുകയാണെങ്കില്‍ ഉപ്പച്ചിയുടെ വക തന്നെയായിരിക്കും ആദ്യത്തെ സംഭാവന.

 പട്ടിക്കാട് എന്നത് ഉപ്പച്ചിക്ക് ജീവനായിരുന്നു. അത് കൊണ്ടാവാം ജാമിഅയല്ലത്ത എത്രയോ സ്ഥാപനങ്ങള്‍ ഉണ്ട്. പക്ഷേ ഉപ്പച്ചി പറഞ്ഞത് നീ ഫൈളി ബിരുദം എടുക്കണമെന്നാണ്, ഉപ്പച്ചിയും ഫൈസി എന്നറിയപ്പെടാന്‍ ആഗ്രഹിച്ചു. പലയിടത്തും അങ്ങനെ തന്നെയാണ് അറിയപ്പെട്ടതും.

 എത്രയോ തവണ ഹജ്ജും ഉംറയും ചെയ്ത് വാപ്പ ഹാജി എന്ന അപരനാമം സ്വീകരിക്കുകയും ചെയ്തു. പല പ്രാവശ്യം ഹജ്ജിന് പോവുമ്പോള്‍ ഞങ്ങള്‍ ചോദിക്കുമായിരുന്നു, എന്തിനാണിത്ര കഷ്ടപ്പെട്ട് ഓരോ വര്‍ഷവും പോവുന്നത്, ബാപ്പച്ചിയുടെ മറുപടി എന്നെ വല്ലാതെ ചിന്തിപ്പിച്ചു. ”എത്രയോ വയോ വൃദ്ധരും ഒന്നും അറിയാത്തവരും എത്രയോ ഹാജിമാരുണ്ടിവിടെ അവരെയൊക്കെ സഹായിക്കാന്‍ കഴിഞ്ഞാല്‍ അതെത്ര പുണ്യമുള്ള കാര്യമാണ്” ഇങ്ങനെ നിറഞ്ഞ് നില്‍ക്കുന്ന മനുഷ്യ സഹജത ഞാന്‍ പലപ്പോഴും ഓര്‍ത്ത് കണ്ണീരൊലിപ്പിച്ചിട്ടുണ്ട്.

 അവസാന സമയത്ത് ഉപ്പയോടെപ്പം ചിലവഴിച്ചപ്പോള്‍ എനിക്കൊരുപാട് കാര്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താനായി, അധ്വാത്മക മേഖലയിലെ ഉന്നമനത്തിനെ കുറിച്ചായിരുന്നു അധിക സംസാരവും അല്ലാഹുവിലേക്ക് അടുക്കാനും അല്ലാഹുവിനെ സ്‌നേഹിക്കാനുമുള്ള ഒരുപാട് അധ്യായങ്ങള്‍ ആ വേളയില്‍ ഉപ്പച്ചി എനിക്ക് ഓതി തന്നു. നോമ്പനുഷ്ടിച്ചും , പള്ളിയില്‍ പോയി ബാങ്ക് വിളിച്ചും അല്ലാഹുവിലേക്ക് അടുക്കാന്‍ ഉപ്പച്ചി അവസാന സമയം ശൃദ്ധിച്ചു. ഒരു വ്യാഴായ്ച്ച ദിവസം നാഥന്റെ വിളിക്കുത്തരം നല്‍കി സവിതം പുല്‍കി. ഇന്ന് വാപ്പ കൂടയില്ല എന്നത് നേരെങ്കിലും വാപ്പ ഞങ്ങളെ ഇപ്പോഴും നിയന്ത്രിക്കുന്നുണ്ട് , പലകാര്യങ്ങളും കല്‍പ്പിക്കാനും വിരോധിക്കാനും അവിടുത്തെ മഹനാനുവാധങ്ങള്‍ ആത്മീയ സാനിധ്യത്തിലൂടെ എനിക്ക് പലപ്പോഴും അനുഭവപ്പെട്ടിട്ടുണ്ട്. എന്നാലും ഉപ്പച്ചിയില്ലാത്ത ഒരാണ്ട് കഴിയുമ്പോള്‍  ഈറനണീക്കുകയാണ്


Avatar
 | Website |  + posts
Share this article
Shareable URL
Prev Post

തേങ്ങല്ലേ നീ സിറിയാ…

Next Post

സിനിമ ഇസ്ലാമിക വീക്ഷണത്തിൽ

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Read next

കെടി ഉസ്താദ് ഞങ്ങള്‍ക്ക് മോല്യോരായിരുന്നു…ഒരുപാട് മോല്യേമ്മാരുള്ള നാട്ടിലെ ഒരേയൊരുമോല്യോര്

 അബുദുസ്സമദ് ടി. കരുവാരകുണ്ട്  ഓര്‍മവച്ച കാലം മുതല്‍ കേട്ടുതുടങ്ങിയ വാക്കായിരുന്നു മോല്യേര്……